Malayalam ബൈബിൾ

നെഹെമ്യാവു മൊത്തമായ 13 അദ്ധ്യായങ്ങൾ

നെഹെമ്യാവു

നെഹെമ്യാവു അദ്ധ്യായം 7
നെഹെമ്യാവു അദ്ധ്യായം 7

1 മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം

2 എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”

നെഹെമ്യാവു അദ്ധ്യായം 7

തിരിച്ചുവന്ന പ്രവാസികൾ 4 നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.

5 അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:

നെഹെമ്യാവു അദ്ധ്യായം 7

6 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.

7 (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:

നെഹെമ്യാവു അദ്ധ്യായം 7

8 പരോശിന്റെ പിൻഗാമികൾ

2,172

9 ശെഫത്യാവിന്റെ പിൻഗാമികൾ

372

10 ആരഹിന്റെ പിൻഗാമികൾ

652

11 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ

2,818

12 ഏലാമിന്റെ പിൻഗാമികൾ

1,254

നെഹെമ്യാവു അദ്ധ്യായം 7

13 സത്ഥുവിന്റെ പിൻഗാമികൾ

845

14 സക്കായിയുടെ പിൻഗാമികൾ

760

15 ബിന്നൂവിയുടെ പിൻഗാമികൾ

648

16 ബേബായിയുടെ പിൻഗാമികൾ

628

17 അസ്ഗാദിന്റെ പിൻഗാമികൾ

2,322

നെഹെമ്യാവു അദ്ധ്യായം 7

18 അദോനീക്കാമിന്റെ പിൻഗാമികൾ

667

19 ബിഗ്വായിയുടെ പിൻഗാമികൾ

2,067

20 ആദീന്റെ പിൻഗാമികൾ

655

21 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ

98

22 ഹാശൂമിന്റെ പിൻഗാമികൾ

328

നെഹെമ്യാവു അദ്ധ്യായം 7

23 ബേസായിയുടെ പിൻഗാമികൾ

324

24 ഹാരിഫിന്റെ പിൻഗാമികൾ

112

25 ഗിബെയോന്റെ പിൻഗാമികൾ

95

26 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ

188

27 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ

128

നെഹെമ്യാവു അദ്ധ്യായം 7

28 ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ

42

29 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

743

30 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ

621

31 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ

122

നെഹെമ്യാവു അദ്ധ്യായം 7

32 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

123

33 നെബോയിൽനിന്നുള്ള പുരുഷന്മാർ

52

34 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ

1,254

35 ഹാരീമിൽനിന്നുള്ള പുരുഷന്മാർ

320

36 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ

345

നെഹെമ്യാവു അദ്ധ്യായം 7

37 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ

721

38 സെനായാനിൽനിന്നുള്ള പുരുഷന്മാർ

3, 930.

39 പുരോഹിതന്മാർ:

(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973

നെഹെമ്യാവു അദ്ധ്യായം 7

40 ഇമ്മേരിന്റെ പിൻഗാമികൾ

1,052

41 പശ്ഹൂരിന്റെ പിൻഗാമികൾ

1,247

42 ഹാരീമിന്റെ പിൻഗാമികൾ

1, 17.

43 ലേവ്യർ:

(കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.

നെഹെമ്യാവു അദ്ധ്യായം 7

44 സംഗീതജ്ഞർ:

ആസാഫിന്റെ പിൻഗാമികൾ 148.

45 ആലയത്തിലെ വാതിൽക്കാവൽക്കാർ:

ശല്ലൂം, ആതേർ, തല്മോൻ,
അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.

നെഹെമ്യാവു അദ്ധ്യായം 7

46 ആലയത്തിലെ സേവകർ:

സീഹ, ഹസൂഫ, തബ്ബായോത്ത്,

47 കേരോസ്, സീയഹ, പാദോൻ,

48 ലെബാന, ഹഗാബ, ശൽമായി,

49 ഹാനാൻ, ഗിദ്ദേൽ, ഗഹർ,

50 രെയായാവ്, രെസീൻ, നെക്കോദ,

നെഹെമ്യാവു അദ്ധ്യായം 7

51 ഗസ്സാം, ഉസ്സ, പാസേഹ,

52 ബേസായി, മെയൂനിം, നെഫീസീം,

53 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

54 ബസ്ളൂത്ത്, മെഹീദ, ഹർശ,

55 ബർക്കോസ്, സീസെര, തേമഹ്,

56 നെസീഹ, ഹതീഫ,

എന്നിവരുടെ പിൻഗാമികൾ.

നെഹെമ്യാവു അദ്ധ്യായം 7

57 ശലോമോന്റെ ദാസന്മാരായ:

സോതായി, ഹസോഫേരെത്ത്, പെരിദ,

58 യാല, ദർക്കോൻ, ഗിദ്ദേൽ,

59 ശെഫാത്യാവ്, ഹത്തീൽ,

പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ
എന്നിവരുടെ പിൻഗാമികൾ,

60 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി

392.

നെഹെമ്യാവു അദ്ധ്യായം 7

61 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

62 ദെലായാവ്, തോബിയാവ്, നെക്കോദ

എന്നിവരുടെ പിൻഗാമികൾ 642.

നെഹെമ്യാവു അദ്ധ്യായം 7

63 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.

64 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

നെഹെമ്യാവു അദ്ധ്യായം 7

65 ഊറീമും തുമ്മീമും* അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

66 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42, 360.

67 അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

നെഹെമ്യാവു അദ്ധ്യായം 7

68 736 കുതിര, 245 കോവർകഴുത, മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല.

69 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

70 കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, ഏക. 8.4 കി.ഗ്രാം. 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.

നെഹെമ്യാവു അദ്ധ്യായം 7

71 പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും,§ ഏക. 170 കി.ഗ്രാം. 2,200 മിന്നാ * ഏക. 1.3 ടൺ. വെള്ളിയും ഖജനാവിലേക്കു നൽകി.

72 ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ ഏക. 1.25 ടൺ. വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.

നെഹെമ്യാവു അദ്ധ്യായം 7

73 പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. എസ്രാ ന്യായപ്രമാണം വായിക്കുന്നു ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,