1. അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: [QBR]
2. “ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. [QBR] എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. [QBR]
3. എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; [QBR] എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. [QBR]
4. മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ [QBR] പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? [QBR]
5. ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; [QBR] അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. [QBR]
6. അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും [QBR] അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും [QBR]
7. അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; [QBR] അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. [QBR]
8. അവൻ സ്വപ്നംപോലെ പറന്നുപോകും. [QBR] അവനെ പിന്നെ കാണുകയില്ല; [QBR] അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും. [QBR]
9. അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; [QBR] അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല. [QBR]
10. അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; [QBR] അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും. [QBR]
11. അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; [QBR] അത് അവനോടുകൂടി പൊടിയിൽ കിടക്കും. [QBR]
12. ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും [QBR] അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും [QBR]
13. അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും [QBR]
14. അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് [QBR] അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. [QBR]
15. അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; [QBR] ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. [QBR]
16. അവൻ സർപ്പവിഷം കുടിക്കും; [QBR] അണലിയുടെ നാവ് അവനെ കൊല്ലും. [QBR]
17. തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും [QBR] നദികളെയും അവൻ കണ്ടു രസിക്കുകയില്ല. [QBR]
18. തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; [QBR] താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല. [QBR]
19. അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; [QBR] താൻ പണിയാത്ത വീട് അപഹരിച്ചു. [QBR]
20. അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് [QBR] അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. [QBR]
21. അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; [QBR] അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല. [QBR]
22. അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; [QBR] ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
23. അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ [QBR] ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും; [QBR] അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും. [QBR]
24. അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; [QBR] താമ്ര വില്ല് അവനിൽ തറഞ്ഞുകയറും. [QBR]
25. അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; [QBR] മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; [QBR] കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു. [QBR]
26. അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; [QBR] ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; [QBR] അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും; [QBR]
27. ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും [QBR] ഭൂമി അവന് എതിരായി സാക്ഷ്യം പറയും. [QBR]
28. അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; [QBR] ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും. [QBR]
29. ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും [QBR] ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.” [PE]