1. വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? [QBR] നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? [QBR]
2. നീരസം ഭോഷനെ കൊല്ലുന്നു; [QBR] അസൂയ മൂഢനെ കൊല്ലുന്നു. [QBR]
3. മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു [QBR] ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു. [QBR]
4. അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; [QBR] അവർ രക്ഷകനില്ലാതെ വാതില്ക്കൽവച്ച് തകർന്നുപോകുന്നു. [QBR]
5. അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; [QBR] മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; [QBR] അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു. [QBR]
6. അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; [QBR] കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല; [QBR]
7. തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ [QBR] മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു. [QBR]
8. ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; [QBR] എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു; [QBR]
9. അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും [QBR] അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. [QBR]
10. അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; [QBR] വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു. [QBR]
11. അവിടുന്ന് താണവരെ ഉയർത്തുന്നു; [QBR] ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. [QBR]
12. അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; [QBR] അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല. [QBR]
13. അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; [QBR] വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14. പകൽസമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; [QBR] ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15. അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും [QBR] ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു. [QBR]
16. അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; [QBR] നീതികെട്ടവനോ വായ് പൊത്തുന്നു. [QBR]
17. ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; [QBR] സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. [QBR]
18. അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; [QBR] അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. [QBR]
19. ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; [QBR] ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. [QBR]
20. ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും [QBR] യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. [QBR]
21. നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; [QBR] നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. [QBR]
22. നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; [QBR] കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
23. വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; [QBR] കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. [QBR]
24. നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; [QBR] നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും.അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. [QBR]
25. നിന്റെ സന്താനം അസംഖ്യമെന്നും [QBR] നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും. [QBR]
26. തക്ക സമയത്ത് കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ [QBR] നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. [QBR]
27. ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, [QBR] അത് അങ്ങനെതന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക. [PE]