സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: [QBR]
2. “അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; [QBR] ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? [QBR]
3. ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ [QBR] ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. [QBR]
4. അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; [QBR] അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്? [QBR]
5. അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; [QBR] അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. [QBR]
6. അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; [QBR] അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. [QBR]
7. അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; [QBR] അത് ഉദിക്കാതെയിരിക്കുന്നു; [QBR] അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു. [QBR]
8. അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; [QBR] സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. [QBR]
9. അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക [* സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33] , ഇവയെയും [QBR] തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. [QBR]
10. യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും [QBR] എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു. [QBR]
11. അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; [QBR] അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല. [QBR]
12. അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും? [QBR] ‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും? [QBR]
13. ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല; [QBR] രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.
14. പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും [QBR] അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ? [QBR]
15. ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ; [QBR] എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. [QBR]
16. ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും [QBR] എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല. [QBR]
17. കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; [QBR] കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. [QBR]
18. ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; [QBR] കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു. [QBR]
19. ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; [QBR] ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും? [QBR]
20. ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; [QBR] ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും. [QBR]
21. ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; [QBR] എന്റെ ജീവനെ ഞാൻ നിരസിക്കുന്നു. [QBR]
22. അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: [QBR] അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. [QBR]
23. ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ [QBR] നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു. [QBR]
24. ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; [QBR] അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്?
25. എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; [QBR] അത് നന്മ കാണാതെ ഓടിപ്പോകുന്നു. [QBR]
26. അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും [QBR] ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു. [QBR]
27. ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, [QBR] പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, [QBR]
28. ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു; [QBR] അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു. [QBR]
29. എന്നെ കുറ്റം വിധിക്കുകയേയുള്ളു; [QBR] പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
30. ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും [QBR] ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും [QBR]
31. അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; [QBR] എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. [QBR]
32. ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും [QBR] ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും [QBR] അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33. ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് [QBR] ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. [QBR]
34. ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ; [QBR] അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; [QBR]
35. അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; [QBR] ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.” [PE]

Notes

No Verse Added

Total 42 Chapters, Current Chapter 9 of Total Chapters 42
ഇയ്യോബ് 9:20
1. അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2. “അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം;
ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?
3. ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ
ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.
4. അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;
അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?
5. അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
6. അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു;
അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
7. അവിടുന്ന് സൂര്യനോട് കല്പിക്കുന്നു;
അത് ഉദിക്കാതെയിരിക്കുന്നു;
അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.
8. അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു;
സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.
9. അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക * സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33 , ഇവയെയും
തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10. യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും
എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.
11. അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല;
അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.
12. അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും?
‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും?
13. ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല;
രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.
14. പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും
അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15. ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ;
എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.
16. ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും
എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല.
17. കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ;
കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.
18. ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല;
കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു.
19. ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ;
ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും?
20. ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും;
ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും.
21. ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല;
എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
22. അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്:
അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23. ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ
നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു.
24. ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;
അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്?
25. എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു;
അത് നന്മ കാണാതെ ഓടിപ്പോകുന്നു.
26. അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
27. ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്,
പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
28. ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു;
അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.
29. എന്നെ കുറ്റം വിധിക്കുകയേയുള്ളു;
പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
30. ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും
ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും
31. അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;
എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32. ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും
ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും
അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33. ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്
ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
34. ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ;
അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35. അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും;
ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.” PE
Total 42 Chapters, Current Chapter 9 of Total Chapters 42
×

Alert

×

malayalam Letters Keypad References