1. യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
2. അവന്റെ ദയ എന്നേക്കുമുള്ളത് [QBR] എന്ന് യിസ്രായേൽ പറയട്ടെ. [QBR]
3. അവന്റെ ദയ എന്നേക്കുമുള്ളത് [QBR] എന്ന് അഹരോൻഗൃഹം പറയട്ടെ. [QBR]
4. അവന്റെ ദയ എന്നേക്കുമുള്ളത് [QBR] എന്ന് യഹോവാഭക്തർ പറയട്ടെ. [QBR]
5. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, [QBR] യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. [QBR]
6. യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; [QBR] മനുഷ്യൻ എന്നോട് എന്തു ചെയ്യും? [QBR]
7. എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; [QBR] എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും. [QBR]
8. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ [QBR] യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. [QBR]
9. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ [QBR] യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. [QBR]
10. സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; [QBR] യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. [QBR]
11. അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; [QBR] യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. [QBR]
12. അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; [QBR] മുൾതീപോലെ അവർ കെട്ടുപോയി; [QBR] യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. [QBR]
13. ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; [QBR] എങ്കിലും യഹോവ എന്നെ സഹായിച്ചു. [QBR]
14. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; [QBR] അവൻ എനിക്ക് രക്ഷയായും തീർന്നു. [QBR]
15. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; [QBR] യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. [QBR]
16. യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; [QBR] യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. [QBR]
17. ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും. [QBR]
18. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; [QBR] എങ്കിലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. [QBR]
19. നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; [QBR] ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും. [QBR]
20. യഹോവയുടെ വാതിൽ ഇതു തന്നെ; [QBR] നീതിമാന്മാർ അതിൽകൂടി കടക്കും. [QBR]
21. നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ [QBR] ഞാൻ നിനക്കു സ്തോത്രം ചെയ്യും. [QBR]
22. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. [QBR]
23. ഇത് യഹോവയാൽ സംഭവിച്ചു [QBR] നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. [QBR]
24. ഇത് യഹോവ ഉണ്ടാക്കിയ ദിവസം; [QBR] ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. [QBR]
25. യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; [QBR] യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ. [QBR]
26. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; [QBR] ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. [QBR]
27. യഹോവ തന്നെ ദൈവം; അവൻ നമുക്ക് പ്രകാശം തന്നിരിക്കുന്നു; [QBR] യാഗപീഠത്തിന്റെ കൊമ്പുകളിൽ [QBR] യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ. [QBR]
28. നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; [QBR] നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും. [QBR]
29. യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QBR] അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു. [PE]