1. യഹോവയെ സ്തുതിക്കുവിൻ; [QBR] യഹോവയ്ക്ക് ഒരു പുതിയ പാട്ടും [QBR] ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. [QBR]
2. യിസ്രായേൽ അവരെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; [QBR] സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. [QBR]
3. അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ; [QBR] തപ്പിനോടും കിന്നരത്തോടും കൂടി അവന് കീർത്തനം ചെയ്യട്ടെ. [QBR]
4. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; [QBR] താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും. [QBR]
5. ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; [QBR] അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ. [QBR]
6. അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും [QBR] അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. [QBR] ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും [QBR]
7. അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും [QBR] അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും [QBR]
8. എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ. [QBR]
9. അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]