1. യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; [QBR] നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. [QBR]
2. അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി; [QBR] അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3. സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്, [QBR] തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു. [QBR]
4. അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. [QBR]
5. നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; [QBR] ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു. [QBR]
6. നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; [QBR] നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. [QBR]
7. രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; [QBR] അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. [QBR]
8. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; [QBR] നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും. [QBR]
9. നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും; [QBR] യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; [QBR] തീ അവരെ ദഹിപ്പിക്കും. [QBR]
10. നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും [QBR] അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. [QBR]
11. അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; [QBR] അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. [QBR]
12. നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; [QBR] അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. [QBR]
13. യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ; [QBR] ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും. [PE]