സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. [QBR] ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. [QBR]
2. നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; [QBR] നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. [QBR]
3. നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; [QBR] എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. [QBR]
4. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; [QBR] ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. [QBR]
5. എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. [QBR]
6. ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; [QBR] ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. [QBR]
7. എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; [QBR] എന്റെ ദേഹത്തിന് സൗഖ്യമില്ല. [QBR]
8. ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; [QBR] എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. [QBR]
9. കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു. [QBR] എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല. [QBR]
10. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; [QBR] എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി. [QBR]
11. എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; [QBR] എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. [QBR]
12. എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; [QBR] എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; [QBR] അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. [QBR]
13. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; [QBR] വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. [QBR]
14. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും [QBR] വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. [QBR]
15. യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; [QBR] എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. [QBR]
16. “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; [QBR] എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ. [QBR]
17. ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; [QBR] എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. [QBR]
18. ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; [QBR] എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. [QBR]
19. എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, [QBR] എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. [QBR]
20. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി [QBR] നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. [QBR]
21. യഹോവേ, എന്നെ കൈ വിടരുതേ; [QBR] എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. [QBR]
22. എന്റെ രക്ഷയാകുന്ന കർത്താവേ, [QBR] എന്റെ സഹായത്തിനായി വേഗം വരണമേ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 38 of Total Chapters 150
സങ്കീർത്തനങ്ങൾ 38:32
1. യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.
ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
2. നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;
നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.
3. നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല;
എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4. എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
5. എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
6. ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
7. എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;
എന്റെ ദേഹത്തിന് സൗഖ്യമില്ല.
8. ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;
എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
9. കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു.
എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;
എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
11. എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു;
എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
12. എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;
എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
13. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
15. യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16. “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു;
എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.
17. ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;
എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18. ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19. എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ,
എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി
നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
21. യഹോവേ, എന്നെ കൈ വിടരുതേ;
എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22. എന്റെ രക്ഷയാകുന്ന കർത്താവേ,
എന്റെ സഹായത്തിനായി വേഗം വരണമേ. PE
Total 150 Chapters, Current Chapter 38 of Total Chapters 150
×

Alert

×

malayalam Letters Keypad References