1. ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? [QBR] നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്? [QBR]
2. നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും [QBR] നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും [QBR] നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ. [QBR]
3. നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ; [QBR] ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു. [QBR]
4. നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; [QBR] അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു. [QBR]
5. അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി. [QBR]
6. ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും [QBR] അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു. [QBR]
7. അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു; [QBR] തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി. [QBR]
8. “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, [QBR] ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു. [QBR]
9. ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; [QBR] യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; [QBR] ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല. [QBR]
10. ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? [QBR] ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ? [QBR]
11. നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? [QBR] നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ. [QBR]
12. ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; [QBR] ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു. [QBR]
13. നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു; [QBR] വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. [QBR]
14. ലിവ്യാഥാന്റെ തലകളെ നീ തകർത്തു; [QBR] മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു. [QBR]
15. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, [QBR] മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു. [QBR]
16. പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; [QBR] വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു. [QBR]
17. ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; [QBR] നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. [QBR]
18. യഹോവേ, ശത്രു നിന്ദിച്ചതും [QBR] മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ. [QBR]
19. നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; [QBR] നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. [QBR]
20. നിന്റെ നിയമത്തെ മാനിക്കണമേ; [QBR] ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. [QBR]
21. പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; [QBR] എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ. [QBR]
22. ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ; [QBR] മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ. [QBR]
23. നിന്റെ വൈരികളുടെ ആരവം മറക്കരുതേ; [QBR] നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു. [PE]