നെഹെമ്യാവു 10 : 1 (MOV)
മുദ്രയിട്ടവര്‍ ആരെല്ലാമെന്നാല്‍ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
നെഹെമ്യാവു 10 : 2 (MOV)
സിദെക്കീയാവു, സെരായാവു, അസര്‍യ്യാവു,
നെഹെമ്യാവു 10 : 3 (MOV)
യിരെമ്യാവു, പശ്ഹൂര്‍, അമര്‍യ്യാവു,
നെഹെമ്യാവു 10 : 4 (MOV)
മല്‍ക്കീയാവു, ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
നെഹെമ്യാവു 10 : 5 (MOV)
,6 ഹരീം, മെരേമോത്ത്, ഔബദ്യാവു, ദാനീയേല്‍,
നെഹെമ്യാവു 10 : 6 (MOV)
ഗിന്നെഥോന്‍ , ബാരൂക്, മെശുല്ലാം,
നെഹെമ്യാവു 10 : 7 (MOV)
അബീയാവു, മീയാമീന്‍ , മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍.
നെഹെമ്യാവു 10 : 8 (MOV)
പിന്നെ ലേവ്യര്‍; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരില്‍ ബിന്നൂവിയും
നെഹെമ്യാവു 10 : 9 (MOV)
കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
നെഹെമ്യാവു 10 : 10 (MOV)
കെലീതാ, പെലായാവു, ഹാനാന്‍ , മീഖാ,
നെഹെമ്യാവു 10 : 11 (MOV)
രെഹോബ്, ഹശബ്യാവു, സക്കൂര്‍, ശേരെബ്യാവു,
നെഹെമ്യാവു 10 : 12 (MOV)
ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
നെഹെമ്യാവു 10 : 13 (MOV)
ജനത്തിന്റെ തലവന്മാര്‍പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
നെഹെമ്യാവു 10 : 14 (MOV)
ബാനി, ബുന്നി, അസാദ്, ബേബായി,
നെഹെമ്യാവു 10 : 15 (MOV)
അദോനീയാവു, ബിഗ്വായി, ആദീന്‍ ,
നെഹെമ്യാവു 10 : 16 (MOV)
ആതേര്‍, ഹിസ്കീയാവു, അസ്സൂര്‍,
നെഹെമ്യാവു 10 : 17 (MOV)
ഹോദീയാവു, ഹാശും, ബേസായി,
നെഹെമ്യാവു 10 : 18 (MOV)
ഹാരീഫ്, അനാഥോത്ത്, നേബായി,
നെഹെമ്യാവു 10 : 19 (MOV)
മഗ്പിയാശ്, മെശുല്ലാം, ഹേസീര്‍,
നെഹെമ്യാവു 10 : 20 (MOV)
മെശേസബെയേല്‍, സാദോക്, യദൂവ,
നെഹെമ്യാവു 10 : 21 (MOV)
പെലത്യാവു, ഹനാന്‍ , അനായാവു,
നെഹെമ്യാവു 10 : 22 (MOV)
ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
നെഹെമ്യാവു 10 : 23 (MOV)
ഹല്ലോഹേശ്, പില്‍ഹാ, ശോബേക്,
നെഹെമ്യാവു 10 : 24 (MOV)
രെഹൂം, ഹശബ്നാ, മയസേയാവു,
നെഹെമ്യാവു 10 : 25 (MOV)
അഹീയാവു, ഹനാന്‍ , ആനാന്‍ ,
നെഹെമ്യാവു 10 : 26 (MOV)
മല്ലൂക്, ഹാരീം, ബയനാ എന്നിവര്‍ തന്നേ.
നെഹെമ്യാവു 10 : 27 (MOV)
ശേഷംജനത്തില്‍ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞു വന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
നെഹെമ്യാവു 10 : 28 (MOV)
ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
നെഹെമ്യാവു 10 : 29 (MOV)
ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്കും അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
നെഹെമ്യാവു 10 : 30 (MOV)
ദേശത്തെ ജാതികള്‍ ശബ്ബത്തുനാളില്‍ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
നെഹെമ്യാവു 10 : 31 (MOV)
ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന
നെഹെമ്യാവു 10 : 32 (MOV)
പാപയാഗങ്ങള്‍ക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലില്‍ മൂന്നില്‍ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.
നെഹെമ്യാവു 10 : 33 (MOV)
ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
നെഹെമ്യാവു 10 : 34 (MOV)
ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സര്‍വ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
നെഹെമ്യാവു 10 : 35 (MOV)
ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളില്‍ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും
നെഹെമ്യാവു 10 : 36 (MOV)
ഞങ്ങളുടെ തരിമാവിന്റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.
നെഹെമ്യാവു 10 : 37 (MOV)
എന്നാല്‍ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായോരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളില്‍ കൊണ്ടുചെല്ലേണം.
നെഹെമ്യാവു 10 : 38 (MOV)
വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

BG:

Opacity:

Color:


Size:


Font: