മർക്കൊസ് 3 : 1 (MOV)
അവന് പിന്നെയും പള്ളിയില്‍ ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു.
മർക്കൊസ് 3 : 2 (MOV)
അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 3 : 3 (MOV)
വരണ്ടകയ്യുള്ള മനുഷ്യനോടു അവന് നടുവില്‍ എഴുന്നേറ്റു നില്ക്ക എന്നു പറഞ്ഞു.
മർക്കൊസ് 3 : 4 (MOV)
പിന്നെ അവരോടുശബ്ബത്തില് നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
മർക്കൊസ് 3 : 5 (MOV)
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന് ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന് നീട്ടി, അവന്റെ കൈ സൌഖ്യമായി.
മർക്കൊസ് 3 : 6 (MOV)
ഉടനെ പരീശന്മാര് പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
മർക്കൊസ് 3 : 7 (MOV)
യേശു ശിഷ്യന്മാരുമായി കടല്ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
മർക്കൊസ് 3 : 8 (MOV)
യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില് നിന്നും യോര്ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്നിന്നും വലിയോരു കൂട്ടം അവന് ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല്‍ വന്നു.
മർക്കൊസ് 3 : 9 (MOV)
പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന് ശിഷ്യന്മാരോടു പറഞ്ഞു.
മർക്കൊസ് 3 : 10 (MOV)
അവന് അനേകരെ സൌഖ്യമാക്കുകയാല് ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
മർക്കൊസ് 3 : 11 (MOV)
അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണുനീ ദൈവ പുത്രന് എന്നു നിലവിളിച്ചു പറയും.
മർക്കൊസ് 3 : 12 (MOV)
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന് അവരെ വളരെ ശാസിച്ചുപോന്നു.
മർക്കൊസ് 3 : 13 (MOV)
പിന്നെ അവന് മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്റെ അരികെ വന്നു.
മർക്കൊസ് 3 : 14 (MOV)
അവന് തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
മർക്കൊസ് 3 : 15 (MOV)
ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
മർക്കൊസ് 3 : 16 (MOV)
ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
മർക്കൊസ് 3 : 17 (MOV)
സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന് ഇവര്‍ക്കും ഇടിമക്കള് എന്നര്‍ത്ഥമുള്ള ബൊവനേര്ഗ്ഗെസ് എന്നു പേരിട്ടു —
മർക്കൊസ് 3 : 18 (MOV)
അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന് ,
മർക്കൊസ് 3 : 19 (MOV)
തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ.
മർക്കൊസ് 3 : 20 (MOV)
അവന് വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
മർക്കൊസ് 3 : 21 (MOV)
അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.
മർക്കൊസ് 3 : 22 (MOV)
യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 3 : 23 (MOV)
അവന് അവരെ അടുക്കെ വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞതുസാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?
മർക്കൊസ് 3 : 24 (MOV)
ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന് കഴികയില്ല.
മർക്കൊസ് 3 : 25 (MOV)
ഒരു വീടു തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിന്നു നിലനില്പാന് കഴികയില്ല.
മർക്കൊസ് 3 : 26 (MOV)
സാത്താന് തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങകില് അവന്നു നിലനില്പാന് കഴിവില്ല; അവന്റെ അവസാനം വന്നു.
മർക്കൊസ് 3 : 27 (MOV)
ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്ന്നുകളവാന് ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.
മർക്കൊസ് 3 : 28 (MOV)
മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
മർക്കൊസ് 3 : 29 (MOV)
പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മർക്കൊസ് 3 : 30 (MOV)
അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു.
മർക്കൊസ് 3 : 31 (MOV)
അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന് ആളയച്ചു.
മർക്കൊസ് 3 : 32 (MOV)
പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന് അവരോടു
മർക്കൊസ് 3 : 33 (MOV)
എന്റെ അമ്മയും സഹോദരന്മാരും ആര് എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു
മർക്കൊസ് 3 : 34 (MOV)
എന്റെ അമ്മയും സഹോദരന്മാരും ഇതാ.
മർക്കൊസ് 3 : 35 (MOV)
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന് തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
❮
❯