ലൂക്കോസ് 3 : 1 (ERVML)
തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍ : ഹെരോദാവു ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
ലൂക്കോസ് 3 : 2 (ERVML)
ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്‍റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായി.
ലൂക്കോസ് 3 : 3 (ERVML)
അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
ലൂക്കോസ് 3 : 4 (ERVML)
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിതു: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ ; അവന്‍റെ പാത നിരപ്പാക്കുവിന്‍ .”
ലൂക്കോസ് 3 : 5 (ERVML)
എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും;
ലൂക്കോസ് 3 : 6 (ERVML)
സകലജഡവും ദൈവത്തിന്‍റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
ലൂക്കോസ് 3 : 7 (ERVML)
അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന്‍ പറഞ്ഞതു: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓ‍ടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?
ലൂക്കോസ് 3 : 8 (ERVML)
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍ . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 3 : 9 (ERVML)
ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.
ലൂക്കോസ് 3 : 10 (ERVML)
എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
ലൂക്കോസ് 3 : 11 (ERVML)
അതിന്നു അവന്‍ : രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
ലൂക്കോസ് 3 : 12 (ERVML)
ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നു: ഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
ലൂക്കോസ് 3 : 13 (ERVML)
നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു.
ലൂക്കോസ് 3 : 14 (ERVML)
പടജ്ജനവും അവനോടു: ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു.
ലൂക്കോസ് 3 : 15 (ERVML)
ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍
ലൂക്കോസ് 3 : 16 (ERVML)
യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
ലൂക്കോസ് 3 : 17 (ERVML)
അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.
ലൂക്കോസ് 3 : 18 (ERVML)
മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
ലൂക്കോസ് 3 : 19 (ERVML)
എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്‍റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍
ലൂക്കോസ് 3 : 20 (ERVML)
അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു.
ലൂക്കോസ് 3 : 21 (ERVML)
ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു,
ലൂക്കോസ് 3 : 22 (ERVML)
പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
ലൂക്കോസ് 3 : 23 (ERVML)
യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു;
ലൂക്കോസ് 3 : 24 (ERVML)
യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി
ലൂക്കോസ് 3 : 25 (ERVML)
യോസേഫിന്‍റെ മകന്‍ , യോസേഫ് മത്തഥ്യൊസിന്‍റെ മകന്‍ , മത്തഥ്യൊസ് ആമോസിന്‍റെ മകന്‍ , ആമോസ് നാഹൂമിന്‍റെ മകന്‍ , നാഹൂം എസ്ളിയുടെ മകന്‍ , എസ്ളി നഗ്ഗായിയുടെ മകന്‍ ,
ലൂക്കോസ് 3 : 26 (ERVML)
നഗ്ഗായി മയാത്തിന്‍റെ മകന്‍ , മയാത്ത് മത്തഥ്യൊസിന്‍റെ മകന്‍ , മത്തത്യൊസ് ശെമയിയുടെ മകന്‍ , ശെമയി യോസേഫിന്‍റെ മകന്‍ , യോസേഫ് യോദയുടെ മകന്‍ ,
ലൂക്കോസ് 3 : 27 (ERVML)
യോദാ യോഹന്നാന്‍റെ മകന്‍ , യോഹന്നാന്‍ രേസയുടെ മകന്‍ , രേസ സൊരൊബാബേലിന്‍റെ മകന്‍ , സൊരൊബാബേല്‍ ശലഥീയേലിന്‍റെ മകന്‍ , ശലഥീയേല്‍ നേരിയുടെ മകന്‍ ,
ലൂക്കോസ് 3 : 28 (ERVML)
നേരി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി അദ്ദിയുടെ മകന്‍ , അദ്ദി കോസാമിന്‍റെ മകന്‍ , കോസാം എല്മാദാമിന്‍റെ മകന്‍ , എല്മാദാം ഏരിന്‍റെ മകന്‍ ,
ലൂക്കോസ് 3 : 29 (ERVML)
ഏര്‍ യോസുവിന്‍റെ മകന്‍ , യോശു എലീയേസരിന്‍റെ മകന്‍ , എലീയേസര്‍ യോരീമിന്‍റെ മകന്‍ , യോരീം മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ ,
ലൂക്കോസ് 3 : 30 (ERVML)
ലേവി ശിമ്യോന്‍റെ മകന്‍ , ശിമ്യോന്‍ യെഹൂദയുടെ മകന്‍ യെഹൂദാ യോസേഫിന്‍റെ മകന്‍ , യോസേഫ് യോനാമിന്‍റെ മകന്‍ , യോനാം എല്യാക്കീമിന്‍റെ മകന്‍ ,
ലൂക്കോസ് 3 : 31 (ERVML)
എല്യാക്കീം മെല്യാവിന്‍റെ മകന്‍ , മെല്യാവു മെന്നയുടെ മകന്‍ , മെന്നാ മത്തഥയുടെ മകന്‍ , മത്തഥാ നാഥാന്‍റെ മകന്‍ , നാഥാന്‍ ദാവീദിന്‍റെ മകന്‍ ,
ലൂക്കോസ് 3 : 32 (ERVML)
ദാവീദ് യിശ്ശായിയുടെ മകന്‍ , യിശ്ശായി ഓ‍ബേദിന്‍റെ മകന്‍ , ഓ‍ബേദ് ബോവസിന്‍റെ മകന്‍ , ബോവസ് സല്മോന്‍റെ മകന്‍ , സല്മോന്‍ നഹശോന്‍റെ മകന്‍ ,
ലൂക്കോസ് 3 : 33 (ERVML)
നഹശോന്‍ അമ്മീനാദാബിന്‍റെ മകന്‍ , അമ്മീനാദാബ് അരാമിന്‍റെ മകന്‍ , അരാം എസ്രോന്‍റെ മകന്‍ , എസ്രോന്‍ പാരെസിന്‍റെ മകന്‍ , പാരെസ് യേഹൂദയുടെ മകന്‍ ,
ലൂക്കോസ് 3 : 34 (ERVML)
യെഹൂദാ യാക്കോബിന്‍റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്‍റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്‍റെ മകന്‍ , അബ്രാഹാം തേറഹിന്‍റെ മകന്‍ ,
ലൂക്കോസ് 3 : 35 (ERVML)
തേറഹ് നാഹോരിന്‍റെ മകന്‍ , നാഹോര്‍ സെരൂഗിന്‍റെ മകന്‍ , സെരൂഗ് രെഗുവിന്‍റെ മകന്‍ , രെഗു ഫാലെഗിന്‍റെ മകന്‍ , ഫാലെഗ് ഏബെരിന്‍റെ മകന്‍ , ഏബെര്‍ ശലാമിന്‍റെ മകന്‍ , ശലാം കയിനാന്‍റെ മകന്‍ ,
ലൂക്കോസ് 3 : 36 (ERVML)
കയിനാന്‍ അര്‍ഫക്സാദിന്‍റെ മകന്‍ , അര്‍ഫക്സാദ് ശേമിന്‍റെ മകന്‍ , ശേം നോഹയുടെ മകന്‍ , നോഹ, ലാമേക്കിന്‍റെ മകന്‍ ,
ലൂക്കോസ് 3 : 37 (ERVML)
ലാമേക്ക്‍ മെഥൂശലയുടെ മകന്‍ , മെഥൂശലാ ഹാനോക്കിന്‍റെ മകന്‍ , ഹാനോക്ക്‍ യാരെദിന്‍റെ മകന്‍ , യാരെദ് മലെല്യേലിന്‍റെ മകന്‍ , മലെല്യേല്‍ കയിനാന്‍റെ മകന്‍ ,
ലൂക്കോസ് 3 : 38 (ERVML)
കയിനാന്‍ എനോശിന്‍റെ മകന്‍ , എനോശ് ശേത്തിന്‍റെ മകന്‍ , ശേത്ത് ആദാമിന്‍റെ മകന്‍ , ആദാം ദൈവത്തിന്‍റെ മകന്‍ .

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38

BG:

Opacity:

Color:


Size:


Font: