ആവർത്തനം 33 : 1 (IRVML)
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ : [QBR]
ആവർത്തനം 33 : 2 (IRVML)
“യഹോവ സീനായിൽനിന്നു വന്നു, [QBR] അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു, [QBR] പാരാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു; [QBR] അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. [QBR]
ആവർത്തനം 33 : 3 (IRVML)
അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. [QBR] അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു. [QBR]
ആവർത്തനം 33 : 4 (IRVML)
യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. [QBR]
ആവർത്തനം 33 : 5 (IRVML)
ജനത്തിന്റെ തലവന്മാരും [QBR] യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനു രാജാവായിരുന്നു. [QBR]
ആവർത്തനം 33 : 6 (IRVML)
രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; [QBR] അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.” [QBR]
ആവർത്തനം 33 : 7 (IRVML)
യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: [QBR] “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. [QBR] തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, [QBR] ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ.” [PE][PS]
ആവർത്തനം 33 : 8 (IRVML)
ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; [QBR] നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും [QBR] മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും [QBR] ചെയ്തവന്റെ പക്കൽ തന്നെ. [QBR]
ആവർത്തനം 33 : 9 (IRVML)
അവൻ അപ്പനെയും അമ്മയെയും കുറിച്ച്, [QBR] ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; [QBR] സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. [QBR] നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു. [QBR]
ആവർത്തനം 33 : 10 (IRVML)
അവർ യാക്കോബിന് നിന്റെ വിധികളും [QBR] യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; [QBR] അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും [QBR] യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. [QBR]
ആവർത്തനം 33 : 11 (IRVML)
യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; [QBR] അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. [QBR] അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം [QBR] അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ.” [QBR]
ആവർത്തനം 33 : 12 (IRVML)
ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; [QBR] യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു; [QBR] അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.” [QBR]
ആവർത്തനം 33 : 13 (IRVML)
യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും [QBR] താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
ആവർത്തനം 33 : 14 (IRVML)
സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും [QBR] മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും [QBR]
ആവർത്തനം 33 : 15 (IRVML)
പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും [QBR] ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും [QBR] ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും [QBR] അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. [QBR]
ആവർത്തനം 33 : 16 (IRVML)
മുൾപടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും [QBR] തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. [QBR]
ആവർത്തനം 33 : 17 (IRVML)
അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; [QBR] അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; [QBR] അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; [QBR] അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.” [QBR]
ആവർത്തനം 33 : 18 (IRVML)
സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: [QBR] “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, [QBR] യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക. [QBR]
ആവർത്തനം 33 : 19 (IRVML)
അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; [QBR] അവിടെ നീതിയാഗങ്ങളെ കഴിക്കും. [QBR] അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.” [QBR]
ആവർത്തനം 33 : 20 (IRVML)
ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. [QBR] ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് [QBR] ഭുജവും നെറുകയും പറിച്ചുകീറുന്നു. [QBR]
ആവർത്തനം 33 : 21 (IRVML)
അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; [QBR] അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; [QBR] അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും [QBR] അവന്റെ വിധികളും നടത്തി.” [QBR]
ആവർത്തനം 33 : 22 (IRVML)
ദാനെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “ദാൻ ബാലസിംഹം ആകുന്നു; [QBR] അവൻ ബാശാനിൽനിന്നു ചാടുന്നു.” [QBR]
ആവർത്തനം 33 : 23 (IRVML)
നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി [QBR] പടിഞ്ഞാറും തെക്കും കൈവശമാക്കുക.” [QBR]
ആവർത്തനം 33 : 24 (IRVML)
ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: [QBR] “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; [QBR] അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; [QBR] അവൻ കാൽ എണ്ണയിൽ മുക്കട്ടെ. [QBR]
ആവർത്തനം 33 : 25 (IRVML)
നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. [QBR] നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.”
ആവർത്തനം 33 : 26 (IRVML)
യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല. [QBR] നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ [QBR] തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. [QBR]
ആവർത്തനം 33 : 27 (IRVML)
നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; [QBR] അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. [QBR] ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു. [QBR]
ആവർത്തനം 33 : 28 (IRVML)
ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും [QBR] യാക്കോബിന്റെ ഉറവ് തനിയെയും വസിക്കുന്നു; [QBR] ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. [QBR]
ആവർത്തനം 33 : 29 (IRVML)
യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്? [QBR] യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും [QBR] നിന്റെ മഹിമയുടെ വാളും ആകുന്നു. [QBR] നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. [QBR] നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.” [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

BG:

Opacity:

Color:


Size:


Font: