ന്യായാധിപന്മാർ 5 : 1 (IRVML)
അന്ന് ദെബോരയും അബീനോവാമിന്റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ: [QBR]
ന്യായാധിപന്മാർ 5 : 2 (IRVML)
ന്യായാധിപന്മാർ യിസ്രായേലിനെ നയിച്ചതിനും [QBR] ജനം സ്വമേധയാ ഏല്പിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. [QBR]
ന്യായാധിപന്മാർ 5 : 3 (IRVML)
രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; [QBR] ഞാൻ പാടും യഹോവയ്ക്ക് ഞാനും പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും. [QBR]
ന്യായാധിപന്മാർ 5 : 4 (IRVML)
യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ, [QBR] ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ, [QBR] ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, [QBR] മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, [QBR]
ന്യായാധിപന്മാർ 5 : 5 (IRVML)
യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, [QBR] യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ഈ സീനായി തന്നേ. [QBR]
ന്യായാധിപന്മാർ 5 : 6 (IRVML)
അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പെരുവഴികൾ ശൂന്യമായി. [QBR] വഴിപോക്കർ ചെറു വഴികളിൽ നടന്നു.
ന്യായാധിപന്മാർ 5 : 7 (IRVML)
ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ [QBR] നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. [QBR]
ന്യായാധിപന്മാർ 5 : 8 (IRVML)
അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധംഭവിച്ചു. [QBR] യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ [QBR] പരിചയും കുന്തവും കണ്ടതേയില്ല. [QBR]
ന്യായാധിപന്മാർ 5 : 9 (IRVML)
എന്റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ യിസ്രായേൽനായകന്മാരോട് ചേരുന്നു; [QBR] യഹോവയെ വാഴ്ത്തുവിൻ. [QBR]
ന്യായാധിപന്മാർ 5 : 10 (IRVML)
വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ, [QBR] പരവതാനികളിൽ ഇരിക്കുന്നവരേ, [QBR] കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ! [QBR]
ന്യായാധിപന്മാർ 5 : 11 (IRVML)
വില്ലാളികളുടെ ഞാണൊലികൾക്കകലെ നീർപ്പാതകൾക്കിടയിൽ [QBR] അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും.യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും. [QBR] യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും. [QBR]
ന്യായാധിപന്മാർ 5 : 12 (IRVML)
ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക. [QBR] അബീനോവാമിൻപുത്രനാം ബാരാക്കേ എഴുന്നേല്ക്ക, [QBR] നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക. [QBR]
ന്യായാധിപന്മാർ 5 : 13 (IRVML)
അന്നു ബലവാന്മാർക്കെതിരെ കർത്താവിന്റെ ജനവും പടജ്ജനവും ഇറങ്ങിവന്നു. [QBR] വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു. [QBR]
ന്യായാധിപന്മാർ 5 : 14 (IRVML)
എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, [QBR] ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ [QBR] മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ ധരിച്ചവരും താഴേക്ക് അണിയായി വന്നു. [QBR]
ന്യായാധിപന്മാർ 5 : 15 (IRVML)
യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ [QBR] യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും [QBR] താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. [QBR] രൂബേന്യക്കൂട്ടരിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി. [QBR]
ന്യായാധിപന്മാർ 5 : 16 (IRVML)
ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ [QBR] നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്തു? [QBR] രൂബേന്യക്കൂട്ടരിൽ ഘനമേറിയ ആശങ്കകൾ ഉണ്ടായി. [QBR]
ന്യായാധിപന്മാർ 5 : 17 (IRVML)
ഗിലെയാദ് യോർദ്ദാന്നക്കരെ പാർത്തു. [QBR] ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്ത്? [QBR] ആശേർ സമുദ്രതീരത്ത് തുറമുഖങ്ങൾക്കരികെ പാർത്തുകൊണ്ടിരുന്നു. [QBR]
ന്യായാധിപന്മാർ 5 : 18 (IRVML)
സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ. [QBR]
ന്യായാധിപന്മാർ 5 : 19 (IRVML)
രാജാക്കന്മാർ വന്ന് യുദ്ധം ചെയ്തു: താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ [QBR] കനാന്യരാജാക്കന്മാർ അന്ന് പൊരുതി, വെള്ളി അവർക്ക് കൊള്ളയായില്ല. [QBR]
ന്യായാധിപന്മാർ 5 : 20 (IRVML)
ആകാശത്തുനിന്ന് നക്ഷത്രങ്ങൾ അവയുടെ സഞ്ചാര വഴികളിൽ നിന്നും സീസെരയുമായി പൊരുതി. [QBR]
ന്യായാധിപന്മാർ 5 : 21 (IRVML)
കീശോൻതോട് പുരാതനനദിയാം കീശോൻതോട് കുതിച്ചൊഴുകി [QBR] അവരെ ഒഴുക്കിക്കൊണ്ട് പോയി. [QBR] എൻ മനമേ, നീ ബലത്തോടെ നടകൊൾക. [QBR]
ന്യായാധിപന്മാർ 5 : 22 (IRVML)
അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു; കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി [QBR]
ന്യായാധിപന്മാർ 5 : 23 (IRVML)
മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ [QBR] എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. [QBR] അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ; [QBR] ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നേ. [QBR]
ന്യായാധിപന്മാർ 5 : 24 (IRVML)
കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ [QBR] നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. [QBR]
ന്യായാധിപന്മാർ 5 : 25 (IRVML)
തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; [QBR] രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു. [QBR]
ന്യായാധിപന്മാർ 5 : 26 (IRVML)
കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികെക്ക് നീട്ടി; [QBR] സീസെരയെ തല്ലി അവന്റെ തല തകർത്തു [QBR] അവന്റെ ചെന്നി കുത്തിത്തുളെച്ചു. [QBR]
ന്യായാധിപന്മാർ 5 : 27 (IRVML)
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, [QBR] അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; നിശ്ചലം കിടന്നു, [QBR] കുനിഞ്ഞേടത്ത് തന്നേ അവൻ ചത്തുകിടന്നു. [QBR]
ന്യായാധിപന്മാർ 5 : 28 (IRVML)
സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. [QBR] ജാലകത്തൂടെ വിളിച്ചുപറഞ്ഞിത്: അവന്റെ തേർ വരുവാൻ വൈകുന്നത് എന്ത്? [QBR] രഥചക്രങ്ങൾക്കു താമസം എന്ത്? [QBR]
ന്യായാധിപന്മാർ 5 : 29 (IRVML)
ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു; [QBR] താനും തന്നോടു തന്നെ മറുപടി ആവർത്തിച്ചു: [QBR]
ന്യായാധിപന്മാർ 5 : 30 (IRVML)
കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ? [QBR] ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ, [QBR] സീസെരെക്ക് ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം. [QBR] കൊള്ളക്കാരുടെ കഴുത്തിൽ [QBR] വിശേഷരീതിയിൽ തയിച്ച തുണികൾ ഈരണ്ടു കാണും. [QBR]
ന്യായാധിപന്മാർ 5 : 31 (IRVML)
യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. [QBR] അവനെ സ്നേഹിക്കുന്നവരോ ഉദയ സൂര്യനെപോലെ പ്രതാപത്തോടെ ഇരിക്കട്ടെ. [QBR] പിന്നെ ദേശത്തിന് നാല്പത് സംവത്സരം സ്വസ്ഥത ഉണ്ടായി. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: