സദൃശ്യവാക്യങ്ങൾ 3 : 1 (IRVML)
മകനേ, എന്റെ ഉപദേശം മറക്കരുത്; [QBR] നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ. [QBR]
സദൃശ്യവാക്യങ്ങൾ 3 : 2 (IRVML)
അവ ദീർഘായുസ്സും ജീവകാലവും [QBR] സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 3 (IRVML)
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; [QBR] അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക; [QBR] നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക. [QBR]
സദൃശ്യവാക്യങ്ങൾ 3 : 4 (IRVML)
അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ [QBR] ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 5 (IRVML)
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; [QBR] സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 6 (IRVML)
നിന്റെ എല്ലാവഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; [QBR] അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും; [QBR]
സദൃശ്യവാക്യങ്ങൾ 3 : 7 (IRVML)
നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്; [QBR] യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. [QBR]
സദൃശ്യവാക്യങ്ങൾ 3 : 8 (IRVML)
അതു നിന്റെ നാഭിക്ക് ആരോഗ്യവും [QBR] അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 9 (IRVML)
യഹോവയെ നിന്റെ ധനംകൊണ്ടും [QBR] എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 3 : 10 (IRVML)
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; [QBR] നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 11 (IRVML)
മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; [QBR] അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 12 (IRVML)
അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ [QBR] യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 13 (IRVML)
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും [QBR] വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. [QBR]
സദൃശ്യവാക്യങ്ങൾ 3 : 14 (IRVML)
അതിന്റെ ആദായം വെള്ളിയെക്കാളും [QBR] അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 15 (IRVML)
അത് മുത്തുകളിലും വിലയേറിയത്; [QBR] നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 3 : 16 (IRVML)
അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും [QBR] ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 17 (IRVML)
അതിന്റെ വഴികൾ സന്തുഷ്ടവും [QBR] അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 18 (IRVML)
അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവ വൃക്ഷം; [QBR] അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. [QBR]
സദൃശ്യവാക്യങ്ങൾ 3 : 19 (IRVML)
ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; [QBR] വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 20 (IRVML)
അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; [QBR] മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 21 (IRVML)
മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; [QBR] അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 22 (IRVML)
അവ നിനക്ക് ജീവനും [QBR] നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 23 (IRVML)
അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; [QBR] നിന്റെ കാല് ഇടറുകയുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 3 : 24 (IRVML)
നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല; [QBR] കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 25 (IRVML)
പെട്ടെന്നുള്ള വിപത്ത് ഹേതുവായും [QBR] ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 3 : 26 (IRVML)
യഹോവ നിന്റെ ആശ്രയമായിരിക്കും; [QBR] അവിടുന്ന് നിന്റെ കാല് കെണിയിൽപ്പെടാതെ കാക്കും. [QBR]
സദൃശ്യവാക്യങ്ങൾ 3 : 27 (IRVML)
നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ [QBR] അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 28 (IRVML)
നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: [QBR] “പോയിവരുക, നാളെത്തരാം ” എന്ന് പറയരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 29 (IRVML)
കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, [QBR] അവന്റെ നേരെ ദോഷം നിരൂപിക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 30 (IRVML)
നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് [QBR] നീ വെറുതെ കലഹിക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 31 (IRVML)
സാഹസക്കാരനോട് നീ അസൂയപ്പെടരുത്; [QBR] അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 32 (IRVML)
വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; [QBR] നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 3 : 33 (IRVML)
യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; [QBR] നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 34 (IRVML)
പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; [QBR] എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 3 : 35 (IRVML)
ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; [QBR] ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

BG:

Opacity:

Color:


Size:


Font: