സദൃശ്യവാക്യങ്ങൾ 30 : 1 (IRVML)
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; [QBR] ഒരു അരുളപ്പാട്; ആ പുരുഷൻ പ്രസ്താവിച്ചത്: [QBR] “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, [QBR] ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 2 (IRVML)
ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; [QBR] മാനുഷീകബുദ്ധി എനിക്കില്ല; [QBR]
സദൃശ്യവാക്യങ്ങൾ 30 : 3 (IRVML)
ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; [QBR] പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല. [QBR]
സദൃശ്യവാക്യങ്ങൾ 30 : 4 (IRVML)
സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്? [QBR] കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്? [QBR] വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്? [QBR] ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്? [QBR] അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ? [QBR]
സദൃശ്യവാക്യങ്ങൾ 30 : 5 (IRVML)
ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; [QBR] തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 6 (IRVML)
അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; [QBR] അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇട വരരുത്. [QBR]
സദൃശ്യവാക്യങ്ങൾ 30 : 7 (IRVML)
രണ്ട് കാര്യം ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; [QBR] ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; [QBR]
സദൃശ്യവാക്യങ്ങൾ 30 : 8 (IRVML)
വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റണമേ; [QBR] ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ [QBR] നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കണമേ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 9 (IRVML)
ഞാൻ തൃപ്തനായിത്തീർന്നിട്ട്: ‘യഹോവ ആര്’ എന്ന് അങ്ങയെ നിഷേധിക്കുവാനും [QBR] ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 10 (IRVML)
ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; [QBR] അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്. [QBR]
സദൃശ്യവാക്യങ്ങൾ 30 : 11 (IRVML)
അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ! [QBR]
സദൃശ്യവാക്യങ്ങൾ 30 : 12 (IRVML)
തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും [QBR] അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! [QBR]
സദൃശ്യവാക്യങ്ങൾ 30 : 13 (IRVML)
അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - [QBR] അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു - [QBR]
സദൃശ്യവാക്യങ്ങൾ 30 : 14 (IRVML)
എളിയവരെ ഭൂമിയിൽനിന്നും [QBR] ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം [QBR] മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! [QBR]
സദൃശ്യവാക്യങ്ങൾ 30 : 15 (IRVML)
കന്നട്ടയ്ക്കു: ‘തരുക, തരുക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; [QBR] ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; [QBR] ‘മതി’ എന്നു പറയാത്തത് നാലുണ്ട്: [QBR]
സദൃശ്യവാക്യങ്ങൾ 30 : 16 (IRVML)
പാതാളവും വന്ധ്യയുടെ ഗർഭപാത്രവും [QBR] വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും [QBR] ‘മതി’ എന്നു പറയാത്ത തീയും തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 17 (IRVML)
അപ്പനെ പരിഹസിക്കുകയും [QBR] അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ [QBR] തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും [QBR] കഴുകിൻ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും. [QBR]
സദൃശ്യവാക്യങ്ങൾ 30 : 18 (IRVML)
എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; [QBR] എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: [QBR]
സദൃശ്യവാക്യങ്ങൾ 30 : 19 (IRVML)
ആകാശത്ത് കഴുകന്റെ വഴിയും [QBR] പാറമേൽ സർപ്പത്തിന്റെ വഴിയും [QBR] സമുദ്രമദ്ധ്യത്തിൽ കപ്പലിന്റെ വഴിയും [QBR] കന്യകയോടുകൂടി പുരുഷന്റെ വഴിയും തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 20 (IRVML)
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: [QBR] അവൾ തിന്നു വായ് തുടച്ചിട്ട്, [QBR] ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 21 (IRVML)
മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; [QBR] നാലിന്റെ നിമിത്തം അതിന് സഹിച്ചു കൂടാ: [QBR]
സദൃശ്യവാക്യങ്ങൾ 30 : 22 (IRVML)
ദാസൻ രാജാവായാൽ അവന്റെ നിമിത്തവും [QBR] ഭോഷൻ തിന്ന് തൃപ്തനായാൽ അവന്റെ നിമിത്തവും [QBR]
സദൃശ്യവാക്യങ്ങൾ 30 : 23 (IRVML)
വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും [QBR] ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 24 (IRVML)
ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും [QBR] അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: [QBR]
സദൃശ്യവാക്യങ്ങൾ 30 : 25 (IRVML)
ഉറുമ്പ് ബലഹീനജാതി എങ്കിലും [QBR] അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 26 (IRVML)
കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും [QBR] അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 27 (IRVML)
വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും [QBR] അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 28 (IRVML)
പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും [QBR] അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 30 : 29 (IRVML)
ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; [QBR] ചന്തമായി നടക്കുന്നത് നാലുണ്ട്: [QBR]
സദൃശ്യവാക്യങ്ങൾ 30 : 30 (IRVML)
മൃഗങ്ങളിൽ ശക്തിയേറിയതും [QBR] ഒന്നിനും വഴിമാറാത്തതുമായ സിംഹവും [QBR]
സദൃശ്യവാക്യങ്ങൾ 30 : 31 (IRVML)
നായാട്ടുനായും കോലാട്ടുകൊറ്റനും [QBR] സൈന്യസമേതനായ രാജാവും തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 30 : 32 (IRVML)
നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ [QBR] ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ [QBR] കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക. [QBR]
സദൃശ്യവാക്യങ്ങൾ 30 : 33 (IRVML)
പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; [QBR] മൂക്കു ഞെക്കിയാൽ ചോര വരും; [QBR] കോപം ഇളക്കിയാൽ വഴക്കുണ്ടാകും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: