സങ്കീർത്തനങ്ങൾ 34 : 1 (IRVML)
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; [QBR] അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും. [QBR]
സങ്കീർത്തനങ്ങൾ 34 : 2 (IRVML)
എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; [QBR] താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും. [QBR]
സങ്കീർത്തനങ്ങൾ 34 : 3 (IRVML)
എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; [QBR] നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക. [QBR]
സങ്കീർത്തനങ്ങൾ 34 : 4 (IRVML)
ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി; [QBR] എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. [QBR]
സങ്കീർത്തനങ്ങൾ 34 : 5 (IRVML)
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; [QBR] അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. [QBR]
സങ്കീർത്തനങ്ങൾ 34 : 6 (IRVML)
ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; [QBR] അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. [QBR]
സങ്കീർത്തനങ്ങൾ 34 : 7 (IRVML)
യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും [QBR] പാളയമിറങ്ങി അവരെ വിടുവിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 34 : 8 (IRVML)
യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; [QBR] അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. [QBR]
സങ്കീർത്തനങ്ങൾ 34 : 9 (IRVML)
യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; [QBR] അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. [QBR]
സങ്കീർത്തനങ്ങൾ 34 : 10 (IRVML)
ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; [QBR] യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 34 : 11 (IRVML)
മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; [QBR] യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. [QBR]
സങ്കീർത്തനങ്ങൾ 34 : 12 (IRVML)
ജീവനെ ആഗ്രഹിക്കുകയും [QBR] ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്? [QBR]
സങ്കീർത്തനങ്ങൾ 34 : 13 (IRVML)
ദോഷം ചെയ്യാതെ നിന്റെ നാവിനെയും [QBR] വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക; [QBR]
സങ്കീർത്തനങ്ങൾ 34 : 14 (IRVML)
ദോഷം വിട്ടകന്ന് നന്മ ചെയ്യുക; [QBR] സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. [QBR]
സങ്കീർത്തനങ്ങൾ 34 : 15 (IRVML)
യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും [QBR] അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 34 : 16 (IRVML)
ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് [QBR] യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 34 : 17 (IRVML)
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, [QBR] സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. [QBR]
സങ്കീർത്തനങ്ങൾ 34 : 18 (IRVML)
ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; [QBR] മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 34 : 19 (IRVML)
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; [QBR] അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 34 : 20 (IRVML)
അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു; [QBR] അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 34 : 21 (IRVML)
തിന്മ ദുഷ്ടനെ കൊല്ലുന്നു; [QBR] നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. [QBR]
സങ്കീർത്തനങ്ങൾ 34 : 22 (IRVML)
യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; [QBR] അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

BG:

Opacity:

Color:


Size:


Font: