ആവർത്തനം 27 : 1 (MOV)
മോശെ യിസ്രായേല്‍ മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്ഞാന് ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന് .
ആവർത്തനം 27 : 2 (MOV)
നിങ്ങള്‍ യോര്ദ്ദാന് കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവേക്കു കുമ്മായം തേക്കേണം
ആവർത്തനം 27 : 3 (MOV)
നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയില്‍ എഴുതേണം.
ആവർത്തനം 27 : 4 (MOV)
ആകയാല്‍ നിങ്ങള്‍ യോര്ദ്ദാന് കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.
ആവർത്തനം 27 : 5 (MOV)
അവിടെ നിന്റെ ദൈവമായ യഹോവേക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേല് ഇരിമ്പു തൊടുവിക്കരുതു.
ആവർത്തനം 27 : 6 (MOV)
ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേല് നിന്റെ ദൈവമായ യഹോവേക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.
ആവർത്തനം 27 : 7 (MOV)
സമാധാനയാഗങ്ങളും അര്‍പ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കയും വേണം;
ആവർത്തനം 27 : 8 (MOV)
ആ കല്ലുകളില്‍ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
ആവർത്തനം 27 : 9 (MOV)
മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീര്‍ന്നിരിക്കുന്നു.
ആവർത്തനം 27 : 10 (MOV)
ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
ആവർത്തനം 27 : 11 (MOV)
അന്നു മേശെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍
ആവർത്തനം 27 : 12 (MOV)
നിങ്ങള്‍ യോര്ദ്ദാന് കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീംപര്വ്വതത്തില് നില്ക്കേണ്ടുന്നവര്ശിമെയോന് , ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബേന്യാമീന് .
ആവർത്തനം 27 : 13 (MOV)
ശപിപ്പാന് ഏബാല്‍ പര്‍വ്വതത്തില്‍ നില്ക്കേണ്ടന്നവരോരൂബേന് , ഗാദ്, ആശേര്‍, സെബൂലൂന് , ദാന്‍ , നഫ്താലി.
ആവർത്തനം 27 : 14 (MOV)
അപ്പോള്‍ ലേവ്യര്‍ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാല്‍
ആവർത്തനം 27 : 15 (MOV)
ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു ഉത്തരം പറയേണം.
ആവർത്തനം 27 : 16 (MOV)
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 17 (MOV)
കൂട്ടുകാരന്റെ അതിര് നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 18 (MOV)
കുരുടനെ വഴി തെറ്റിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 19 (MOV)
പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 20 (MOV)
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 21 (MOV)
വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 22 (MOV)
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം ആമേന്‍ എന്നു പറയേണം.
ആവർത്തനം 27 : 23 (MOV)
അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 24 (MOV)
കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 25 (MOV)
കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
ആവർത്തനം 27 : 26 (MOV)
ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന് ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന് എന്നു പറയേണം.
❮
❯