സദൃശ്യവാക്യങ്ങൾ 13 : 1 (MOV)
ജ്ഞാനമുള്ള മകന് അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
സദൃശ്യവാക്യങ്ങൾ 13 : 2 (MOV)
തന്റെ വായുടെ ഫലത്താല്‍ മനുഷ്യന് നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
സദൃശ്യവാക്യങ്ങൾ 13 : 3 (MOV)
വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്ക്കുംന്നവന്നോ നാശം ഭവിക്കും.
സദൃശ്യവാക്യങ്ങൾ 13 : 4 (MOV)
മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
സദൃശ്യവാക്യങ്ങൾ 13 : 5 (MOV)
നീതിമാന് ഭോഷകു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 13 : 6 (MOV)
നീതി സന്മാര്‍ഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.
സദൃശ്യവാക്യങ്ങൾ 13 : 7 (MOV)
ഒന്നും ഇല്ലാഞ്ഞിട്ടും ധനികന് എന്നു നടിക്കുന്നവന് ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന് എന്നു നടിക്കുന്നവനും ഉണ്ടു;
സദൃശ്യവാക്യങ്ങൾ 13 : 8 (MOV)
മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്ക്കേണ്ടിവരുന്നില്ല
സദൃശ്യവാക്യങ്ങൾ 13 : 9 (MOV)
നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
സദൃശ്യവാക്യങ്ങൾ 13 : 10 (MOV)
അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;
സദൃശ്യവാക്യങ്ങൾ 13 : 11 (MOV)
അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.
സദൃശ്യവാക്യങ്ങൾ 13 : 12 (MOV)
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.
സദൃശ്യവാക്യങ്ങൾ 13 : 13 (MOV)
വചനത്തെ നിന്ദിക്കുന്നവന് അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.
സദൃശ്യവാക്യങ്ങൾ 13 : 14 (MOV)
ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
സദൃശ്യവാക്യങ്ങൾ 13 : 15 (MOV)
സല്ബുദ്ധിയാല് രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.
സദൃശ്യവാക്യങ്ങൾ 13 : 16 (MOV)
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.
സദൃശ്യവാക്യങ്ങൾ 13 : 17 (MOV)
ദുഷ്ടദൂതന് ദോഷത്തില്‍ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നലകുന്നു.
സദൃശ്യവാക്യങ്ങൾ 13 : 18 (MOV)
പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
സദൃശ്യവാക്യങ്ങൾ 13 : 19 (MOV)
ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കും വെറുപ്പു.
സദൃശ്യവാക്യങ്ങൾ 13 : 20 (MOV)
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
സദൃശ്യവാക്യങ്ങൾ 13 : 21 (MOV)
ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.
സദൃശ്യവാക്യങ്ങൾ 13 : 22 (MOV)
ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 13 : 23 (MOV)
സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
സദൃശ്യവാക്യങ്ങൾ 13 : 24 (MOV)
വടി ഉപയോഗിക്കാത്തവന് തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 13 : 25 (MOV)
നീതിമാന് വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
❮
❯