സദൃശ്യവാക്യങ്ങൾ 14 : 1 (MOV)
സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍ പൊളിച്ചുകളയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 2 (MOV)
നേരായി നടക്കുന്നവന് യഹോവാഭക്തന് ; നടപ്പില്‍ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 3 (MOV)
ഭോഷന്റെവായില് ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 14 : 4 (MOV)
കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
സദൃശ്യവാക്യങ്ങൾ 14 : 5 (MOV)
വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 6 (MOV)
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
സദൃശ്യവാക്യങ്ങൾ 14 : 7 (MOV)
മൂഢന്റെ മുമ്പില്‍നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനില്‍ കാണുകയില്ല.
സദൃശ്യവാക്യങ്ങൾ 14 : 8 (MOV)
വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
സദൃശ്യവാക്യങ്ങൾ 14 : 9 (MOV)
ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മില്‍ പ്രീതി ഉണ്ടു.
സദൃശ്യവാക്യങ്ങൾ 14 : 10 (MOV)
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന് ഇടപെടുന്നില്ല.
സദൃശ്യവാക്യങ്ങൾ 14 : 11 (MOV)
ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
സദൃശ്യവാക്യങ്ങൾ 14 : 12 (MOV)
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള് അത്രേ.
സദൃശ്യവാക്യങ്ങൾ 14 : 13 (MOV)
ചിരിക്കുമ്പോള്‍ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.
സദൃശ്യവാക്യങ്ങൾ 14 : 14 (MOV)
ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും.
സദൃശ്യവാക്യങ്ങൾ 14 : 15 (MOV)
അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 14 : 16 (MOV)
ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 17 (MOV)
മുന്‍ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.
സദൃശ്യവാക്യങ്ങൾ 14 : 18 (MOV)
അല്പബുദ്ധികള് ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 19 (MOV)
ദുര്‍ജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര് നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനിലക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 20 (MOV)
ദരിദ്രനെ കൂട്ടുകാരന് പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര് ഉണ്ടു.
സദൃശ്യവാക്യങ്ങൾ 14 : 21 (MOV)
കൂട്ടുകാരനെ നിന്ദിക്കുന്നവന് പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന് .
സദൃശ്യവാക്യങ്ങൾ 14 : 22 (MOV)
ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 23 (MOV)
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു.
സദൃശ്യവാക്യങ്ങൾ 14 : 24 (MOV)
ജ്ഞാനികളുടെ ധനം അവര്‍ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.
സദൃശ്യവാക്യങ്ങൾ 14 : 25 (MOV)
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 14 : 26 (MOV)
യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.
സദൃശ്യവാക്യങ്ങൾ 14 : 27 (MOV)
യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
സദൃശ്യവാക്യങ്ങൾ 14 : 28 (MOV)
പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
സദൃശ്യവാക്യങ്ങൾ 14 : 29 (MOV)
ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു.
സദൃശ്യവാക്യങ്ങൾ 14 : 30 (MOV)
ശാന്തമനസ്സു ദേഹത്തിന്നു ജീവന് ; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.
സദൃശ്യവാക്യങ്ങൾ 14 : 31 (MOV)
എളിയവനെ പീഡിപ്പിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 32 (MOV)
ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
സദൃശ്യവാക്യങ്ങൾ 14 : 33 (MOV)
വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.
സദൃശ്യവാക്യങ്ങൾ 14 : 34 (MOV)
നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.
സദൃശ്യവാക്യങ്ങൾ 14 : 35 (MOV)
ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
❮
❯