1. അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: [QBR]
2. “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? [QBR] അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ? [QBR]
3. അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും [QBR] ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? [QBR]
4. നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. [QBR]
5. നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; [QBR] ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു. [QBR]
6. ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; [QBR] നിന്റെ അധരങ്ങൾ തന്നെ നിന്റെ നേരെ സാക്ഷീകരിക്കുന്നു. [QBR]
7. നീയോ ആദ്യം ജനിച്ച മനുഷ്യൻ? [QBR] പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ? [QBR]
8. നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? [QBR] ജ്ഞാനം നിന്റെ അവകാശം ആണോ? [QBR]
9. ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം? [QBR] ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്? [QBR]
10. ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; [QBR] നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ. [QBR]
11. ദൈവത്തിന്റെ ആശ്വാസങ്ങളും [QBR] സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ? [QBR]
12. നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? [QBR] നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്? [QBR]
13. നീ ദൈവത്തിന്റെ നേരെ തിരിയുകയും [QBR] നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു. [QBR]
14. മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? [QBR] സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? [QBR]
15. തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; [QBR] സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല. [QBR]
16. പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി [QBR] വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? [QBR]
17. ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; [QBR] ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം. [QBR]
18. ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും [QBR] മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ. [QBR]
19. അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; [QBR] അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. [QBR]
20. ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; [QBR] ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ. [QBR]
21. ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; [QBR] സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. [QBR]
22. അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; [QBR] അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു. [QBR]
23. അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു? [QBR] അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു. [QBR]
24. കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; [QBR] പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. [QBR]
25. അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, [QBR] സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ. [QBR]
26. തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി [QBR] അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു. [QBR]
27. അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; [QBR] തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു. [QBR]
28. അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ [QBR] കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. [QBR]
29. അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.
30. ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; [QBR] അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; [QBR] തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും. [QBR]
31. അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ; [QBR] അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും. [QBR]
32. അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; [QBR] അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല. [QBR]
33. മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. [QBR] ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. [QBR]
34. അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; [QBR] കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും. [QBR]
35. അവർ കഷ്ടത്തെ ഗർഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു; [QBR] അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു. [PE]