1. അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: [QBR]
2. “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? [QBR] ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. [QBR]
3. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും [QBR] ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? [QBR]
4. കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, [QBR] നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? [QBR] പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? [QBR]
5. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; [QBR] അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. [QBR]
6. അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; [QBR] അവന്റെ ദീപം കെട്ടുപോകും. [QBR]
7. അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; [QBR] അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. [QBR]
8. അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും; [QBR] അവൻ ചതിക്കുഴിക്കുമീതെ നടക്കും. [QBR]
9. കെണി അവന്റെ കുതികാലിന് പിടിക്കും; [QBR] അവൻ കുടുക്കിൽ അകപ്പെടും. [QBR]
10. അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; [QBR] അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. [QBR]
11. ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; [QBR] അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. [QBR]
12. അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; [QBR] വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. [QBR]
13. അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; [QBR] മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. [QBR]
14. അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; [QBR] ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. [QBR]
15. അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; [QBR] അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. [QBR]
16. അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; [QBR] മീതെ അവന്റെ കൊമ്പ് വാടിപ്പോകും. [QBR]
17. അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; [QBR] തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. [QBR]
18. അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; [QBR] ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. [QBR]
19. സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; [QBR] അവന്റെ പാർപ്പിടം അന്യം നിന്നുപോകും. [QBR]
20. പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; [QBR] പൂർവ്വദേശക്കാരും അമ്പരന്ന് പോകും. [QBR]
21. നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. [QBR] ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”. [PE]