1. അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: [QBR]
2. “എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; [QBR] അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ. [QBR]
3. നില്ക്കുവിൻ, ഞാനും സംസാരിക്കട്ടെ; [QBR] ഞാൻ സംസാരിച്ച് കഴിഞ്ഞ് നിനക്ക് പരിഹസിക്കാം. [QBR]
4. ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? [QBR] ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? [QBR]
5. എന്നെ നോക്കി ഭയപ്പെടുവിൻ; [QBR] കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ. [QBR]
6. ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; [QBR] എന്റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. [QBR]
7. ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും [QBR] അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? [QBR]
8. അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും [QBR] അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു. [QBR]
9. അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; [QBR] ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. [QBR]
10. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; [QBR] അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല. [QBR]
11. അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; [QBR] അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു. [QBR]
12. അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; [QBR] കുഴലിന്റെ നാദത്തിൽ സന്തോഷിക്കുന്നു. [QBR]
13. അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; [QBR] ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു. [QBR]
14. അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; [QBR] അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; [QBR]
15. ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്? [QBR] ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു. [QBR]
16. എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? [QBR] ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. [QBR]
17. ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും [QBR] അവർക്ക് ആപത്ത് വരുന്നതും [QBR] ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം! [QBR]
18. അവർ കാറ്റിന് മുമ്പിൽ വൈക്കോൽ പോലെയും [QBR] കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. [QBR]
19. ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവയ്ക്കുന്നു; [QBR] അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ. [QBR]
20. അവന്റെ കണ്ണ് സ്വന്ത നാശം കാണട്ടെ; [QBR] അവൻ തന്നെ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ; [QBR]
21. അവന്റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ [QBR] തന്റെശേഷം തന്റെ ഭവനത്തോട് അവനെന്ത് താത്പര്യം? [QBR]
22. ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ? [QBR] അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ. [QBR]
23. ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി [QBR] തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. [QBR]
24. അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; [QBR] അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. [QBR]
25. മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; [QBR] നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല. [QBR]
26. അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; [QBR] കൃമി അവരെ മൂടുന്നു. [QBR]
27. ഞാൻ നിങ്ങളുടെ വിചാരങ്ങളെയും [QBR] നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. [QBR]
28. “പ്രഭുവിന്റെ ഭവനം എവിടെ? [QBR] ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്? [QBR]
29. വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? [QBR] അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? [QBR]
30. അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; [QBR] ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. [QBR]
31. അവന്റെ നടപ്പിനെക്കുറിച്ച് ആര് അവന്റെ മുഖത്തു നോക്കി പറയും? [QBR] അവൻ ചെയ്തതിന് തക്കവണ്ണം ആര് അവന് പകരം വീട്ടും? [QBR]
32. എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; [QBR] അവന്റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു. [QBR]
33. താഴ്വരയിലെ മണ്‍കട്ട അവന് മധുരമായിരിക്കും; [QBR] അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; [QBR] അവന് മുമ്പ് പോയവർ അനേകം പേരാണ്. [QBR]
34. നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? [QBR] നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.” [PE]