1. ഇയ്യോബ് തുടർന്ന് പറഞ്ഞത്: [QBR]
2. “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, [QBR] എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - [QBR]
3. എന്റെ പ്രാണൻ മുഴുവനും എന്നിലും [QBR] ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ - [QBR]
4. എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; [QBR] എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. [QBR]
5. നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; [QBR] മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. [QBR]
6. എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; [QBR] എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല. [QBR]
7. എന്റെ ശത്രു ദുഷ്ടനെപ്പോലെയും [QBR] എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. [QBR]
8. ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ [QBR] അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു? [QBR]
9. അവന് കഷ്ടത വരുമ്പോൾ [QBR] ദൈവം അവന്റെ നിലവിളി കേൾക്കുമോ? [QBR]
10. അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? [QBR] എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? [QBR]
11. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; [QBR] സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല. [QBR]
12. നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; [QBR] നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്? [QBR]
13. ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും [QBR] നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. [QBR]
14. അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; [QBR] അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല. [QBR]
15. അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; [QBR] അവന്റെ വിധവമാർ വിലപിക്കുകയുമില്ല.
16. അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും [QBR] മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും [QBR]
17. അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; [QBR] കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. [QBR]
18. ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; [QBR] കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ. [QBR]
19. അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; [QBR] അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും. [QBR]
20. വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; [QBR] രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. [QBR]
21. കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; [QBR] അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. [QBR]
22. ദൈവം നിർത്താതെ അവനെ എറിയുന്നു; [QBR] അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. [QBR]
23. മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: [QBR] അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും. [PE]