1. അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു.
2. ഇയ്യോബ് ഇപ്രകാരം പറഞ്ഞു: [QBR]
3. “ഞാൻ ജനിച്ച ദിവസവും [QBR] ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. [QBR]
4. ആ ദിവസം ഇരുണ്ടുപോകട്ടെ; [QBR] മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; [QBR] പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ. [QBR]
5. ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; [QBR] ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; [QBR] പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. [QBR]
6. ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; [QBR] അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; [QBR] മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്. [QBR]
7. അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; [QBR] ഉല്ലാസഘോഷം അതിലുണ്ടാകരുത്. [QBR]
8. മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ [QBR] ആ ദിവസത്തെ ശപിക്കട്ടെ. [QBR]
9. അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; [QBR] അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ; [QBR] അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്. [QBR]
10. അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; [QBR] എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ. [QBR]
11. ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്? [QBR] ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്? [QBR]
12. മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? [QBR] എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്? [QBR]
13. ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു; [QBR] ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു. [QBR]
14. തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത [QBR] ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും [QBR] അഥവാ,
15. കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ. [QBR]
16. അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും [QBR] വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു. [QBR]
17. അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; [QBR] അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു. [QBR]
18. അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; [QBR] പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു. [QBR]
19. ചെറിയവനും വലിയവനും അവിടെ ഒരുപോലെ; [QBR] ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു. [QBR]
20. അരിഷ്ടന് പ്രകാശവും [QBR] ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്? [QBR]
21. അവർ മരണത്തിനായി കാത്തിരിക്കുന്നു, [QBR] അത് വരുന്നില്ലതാനും; [QBR] നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു. [QBR]
22. അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും [QBR]
23. വഴി മറഞ്ഞിരിക്കുന്ന പുരുഷനും [QBR] ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്? [QBR]
24. ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു; [QBR] എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. [QBR]
25. ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു; [QBR] ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു. [QBR]
26. ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; [QBR] പിന്നെയും അതിവേദന എടുക്കുന്നു.” [PE]