1. ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; [QBR] പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? [QBR]
2. എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും [QBR] ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? [QBR]
3. നീതികെട്ടവന് അപായവും [QBR] ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? [QBR]
4. എന്റെ വഴികൾ ദൈവം കാണുന്നില്ലയോ? [QBR] എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? [QBR]
5. ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, [QBR] എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ - [QBR]
6. ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന് [QBR] ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ - [QBR]
7. എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, [QBR] എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, [QBR] വല്ല കറയും എന്റെ കൈക്ക് പറ്റിയെങ്കിൽ, [QBR]
8. ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; [QBR] എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. [QBR]
9. എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, [QBR] കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, [QBR]
10. എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ; [QBR] അന്യർ അവളുടെ മേൽ പതുങ്ങട്ടെ. [QBR]
11. അത് മഹാപാതകമല്ലയോ, [QBR] ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ; [QBR]
12. അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; [QBR] അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. [QBR]
13. എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് [QBR] ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, [QBR]
14. ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? [QBR] അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും? [QBR]
15. ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? [QBR] ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
16. ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, [QBR] വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, [QBR]
17. അനാഥന് കൊടുക്കാതെ [QBR] ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ - [QBR]
18. ബാല്യം മുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും [QBR] ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ - [QBR]
19. ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ [QBR] ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട് [QBR]
20. അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, [QBR] എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ, [QBR]
21. പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് [QBR] ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, [QBR]
22. എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; [QBR] എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ. [QBR]
23. ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; [QBR] അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. [QBR]
24. ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, [QBR] തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ, [QBR]
25. എന്റെ ധനം വളരെയായിരിക്കുകകൊണ്ടും [QBR] എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ, [QBR]
26. സൂര്യൻ ജ്വലിക്കുന്നതോ [QBR] ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട് [QBR]
27. എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും [QBR] എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ, [QBR]
28. അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രെ; [QBR] അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ. [QBR]
29. എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, [QBR] അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ - [QBR]
30. അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ [QBR] എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല - [QBR]
31. അവന്റെ മേശയിൽ നിന്ന് മാംസംതിന്ന് തൃപ്തി വരാത്തവർ ആര്? [QBR]
32. എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - [QBR] പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; [QBR] വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു - [QBR]
33. ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച് [QBR] എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ, [QBR]
34. മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും [QBR] കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും [QBR] ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ - [QBR]
35. അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ [QBR] ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു!- [QBR] ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. [QBR] എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളായിരുന്നു! [QBR]
36. അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; [QBR] ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു. [QBR]
37. എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; [QBR] ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും. [QBR]
38. എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ [QBR] അതിന്റെ ഉഴവുചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ, [QBR]
39. വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ [QBR] അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ, [QBR]
40. കോതമ്പിന് പകരം [* 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്.] കാരമുള്ളും [QBR] യവത്തിന് പകരം കളയും മുളച്ചുവളരട്ടെ.” [QBR] [ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.] [PE]