സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; [QBR] എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. [QBR]
2. ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; [QBR] എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു. [QBR]
3. എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. [QBR] എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. [QBR]
4. ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; [QBR] സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. [QBR]
5. നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; [QBR] സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക. [QBR]
6. ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; [QBR] എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. [QBR]
7. എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; [QBR] എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല. [QBR]
8. ഞാൻ കേൾക്കെ നീ പറഞ്ഞതും [QBR] നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: [QBR]
9. ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; [QBR] ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. [QBR]
10. ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; [QBR] എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. [QBR]
11. അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; [QBR] എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’. [QBR]
12. ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: [QBR] ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. [QBR]
13. നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? [QBR] തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ. [QBR]
14. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; [QBR] മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. [QBR]
15. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, [QBR] അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ, [QBR] സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, [QBR]
16. അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; [QBR] അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു. [QBR]
17. മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും [QBR] പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. [QBR]
18. അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും [QBR] വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു. [QBR]
19. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; [QBR] അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. [QBR]
20. അതുകൊണ്ട് അവന്റെ ജീവൻ അപ്പവും [QBR] അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. [QBR]
21. അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; [QBR] കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. [QBR]
22. അവന്റെ പ്രാണൻ ശവക്കുഴിക്കും [QBR] അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. [QBR]
23. മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന് [QBR] ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ [QBR]
24. ദൂതൻ അവനിൽ കൃപ തോന്നി: [QBR] ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; [QBR] ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും [QBR]
25. അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; [QBR] അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. [QBR]
26. അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; [QBR] തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; [QBR] ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും. [QBR]
27. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: [QBR] ‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; [QBR] അതിന് എന്നോട് പകരം ചെയ്തിട്ടില്ല. [QBR]
28. ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; [QBR] എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു. [QBR]
29. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം [QBR] ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. [QBR]
30. അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും [QBR] ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. [QBR]
31. ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; [QBR] മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. [QBR]
32. നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; [QBR] സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം. [QBR]
33. ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക; [QBR] മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.” [PE]

Notes

No Verse Added

Total 42 Chapters, Current Chapter 33 of Total Chapters 42
ഇയ്യോബ് 33:24
1. ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക;
എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.
2. ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;
എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു.
3. എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും.
എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.
4. ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;
സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
5. നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;
സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക.
6. ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;
എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.
7. എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;
എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല.
8. ഞാൻ കേൾക്കെ നീ പറഞ്ഞതും
നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:
9. ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;
ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.
10. ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;
എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.
11. അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;
എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’.
12. ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:
‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.
13. നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?
തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ.
14. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;
മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.
15. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,
അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,
16. അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു.
17. മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും
പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.
18. അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും
വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.
19. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;
അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.
20. അതുകൊണ്ട് അവന്റെ ജീവൻ അപ്പവും
അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
21. അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;
കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
22. അവന്റെ പ്രാണൻ ശവക്കുഴിക്കും
അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
23. മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന്
ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ
24. ദൂതൻ അവനിൽ കൃപ തോന്നി:
‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ;
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും
25. അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;
അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.
26. അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;
ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും.
27. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:
‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;
അതിന് എന്നോട് പകരം ചെയ്തിട്ടില്ല.
28. ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;
എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു.
29. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം
ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.
30. അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും
ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.
31. ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;
മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.
32. നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;
സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം.
33. ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക;
മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.” PE
Total 42 Chapters, Current Chapter 33 of Total Chapters 42
×

Alert

×

malayalam Letters Keypad References