1. എലീഹൂ പിന്നെയും പറഞ്ഞത്: [QBR]
2. “ജ്ഞാനികളേ, എന്റെ വചനം കേൾക്കുവിൻ; [QBR] വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. [QBR]
3. നാവ് ആഹാരത്തിന്റെ രുചിനോക്കുന്നു; [QBR] ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു; [QBR]
4. ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; [QBR] നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം. [QBR]
5. ‘ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; [QBR] എന്റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്ക് പറയണമോ? [QBR]
6. ലംഘനം ഇല്ലാതിരുന്നിട്ടും എന്റെ മുറിവ് സുഖമാകുന്നില്ല’ [QBR] എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ. [QBR]
7. ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? [QBR] അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; [QBR]
8. അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; [QBR] ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു. [QBR]
9. ‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട് [QBR] മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു. [QBR]
10. അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; [QBR] ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല. [QBR]
11. അവൻ മനുഷ്യന് അവന്റെ പ്രവൃത്തിയ്ക്ക് പകരം ചെയ്യും; [QBR] ഓരോരുത്തനും അവനവന്റെ നടപ്പിന് തക്കവണ്ണം കൊടുക്കും. [QBR]
12. ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; [QBR] സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല. [QBR]
13. ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്? [QBR] ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്? [QBR]
14. അവിടുന്ന് തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ [QBR] തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ [QBR]
15. സകലജഡവും ഒരുപോലെ നശിച്ചുപോകും; [QBR] മനുഷ്യൻ മണ്ണിലേക്ക് മടങ്ങിച്ചേരും. [QBR]
16. നിനക്ക് വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; [QBR] എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക; [QBR]
17. ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? [QBR] നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? [QBR]
18. രാജാവിനോട്: ‘നീ വഷളൻ എന്നും’ [QBR] പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ? [QBR]
19. അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; [QBR] ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; [QBR] അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ. [QBR]
20. പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു; [QBR] ജനം നടുങ്ങി ഒഴിഞ്ഞു പോകുന്നു; [QBR] മനുഷ്യന്റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു. [QBR]
21. ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു; [QBR] അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു. [QBR]
22. ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് [QBR] അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. [QBR]
23. മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് [QBR] അവിടുന്ന് അവനിൽ അധികം ദൃഷ്ടിവയ്ക്കുവാൻ ആവശ്യമില്ല. [QBR]
24. വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു; [QBR] അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു. [QBR]
25. അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു; [QBR] രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു. [QBR]
26. മറ്റുള്ളവർ കാൺകെ [QBR] അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു. [QBR]
27. എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും [QBR] പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾപ്പാനും വേണ്ടി [QBR]
28. അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും [QBR] ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ. [QBR]
29. വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും [QBR] ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും -+ [QBR]
30. അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര് കുറ്റം വിധിക്കും? [QBR] ഒരു ജാതിക്കായാലും ഒരാൾക്കായാലും [QBR] അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര് അവിടുത്തെ കാണും? [QBR]
31. ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല; [QBR]
32. ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ; [QBR] ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല [QBR] എന്ന് ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ?
33. നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംപോലെ പകരം ചെയ്യണമോ? [QBR] ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ; [QBR] ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക. [QBR]
34. ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; [QBR] അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്ന് വിവേകമുള്ള പുരുഷന്മാരും [QBR]
35. എന്റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോട് പറയും. [QBR]
36. ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് [QBR] അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം. [QBR]
37. അവൻ തന്റെ പാപത്തോട് ദ്രോഹം ചേർക്കുന്നു; [QBR] അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു; [QBR] ദൈവത്തിന് വിരോധമായി വാക്ക് വർദ്ധിപ്പിക്കുന്നു.” [PE]