1. യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് : [QBR]
2. “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? [QBR] ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” [QBR]
3. അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: [QBR]
4. ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? [QBR] ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. [QBR]
5. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. [QBR] രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’ [QBR]
6. അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: [QBR]
7. “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; [QBR] ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. [QBR]
8. നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? [QBR] നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? [QBR]
9. ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? [QBR] അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? [QBR]
10. നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. [QBR] തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. [QBR]
11. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; [QBR] ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. [QBR]
12. ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; [QBR] ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. [QBR]
13. അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; [QBR] അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. [QBR]
14. അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു [QBR] എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും. [QBR]
15. ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന [* നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം] നദീഹയമുണ്ടല്ലോ; [QBR] അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
16. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും [QBR] അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു. [QBR]
17. ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു; [QBR] അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. [QBR]
18. അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും [QBR] എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. [QBR]
19. അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; [QBR] അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ. [QBR]
20. കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ [QBR] പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
21. അത് [† നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം] നീർമരുതിന്റെ ചുവട്ടിലും [QBR] ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. [QBR]
22. നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; [QBR] തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; [QBR]
23. നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; [QBR] യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും. [QBR]
24. അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? [QBR] അതിന്റെ മൂക്കിൽ കയർ കോർക്കാമോ? [PE]