1. യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. [QBR]
2. ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും [QBR] വിവേകവചനങ്ങളെ ഗ്രഹിക്കുവാനും [QBR]
3. പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും [QBR]
4. അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും [QBR] ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും [QBR]
5. ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, [QBR] ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും [QBR]
6. സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും [QBR] ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. [QBR]
7. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; [QBR] ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. [QBR]
8. മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; [QBR] അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; [QBR]
9. അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും [QBR] നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും. [QBR]
10. മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്. [QBR]
11. “ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക; [QBR] നിർദ്ദോഷിയെ കാരണം കൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. [QBR]
12. പാതാളംപോലെ അവരെ ജീവനോടെയും [QBR] കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. [QBR]
13. നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; [QBR] നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. [QBR]
14. നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; [QBR] നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, [QBR]
15. മകനേ, നീ അവരുടെ വഴിക്ക് പോകരുത്; [QBR] നിന്റെ കാല് അവരുടെ പാതയിൽ വയ്ക്കുകയും അരുത്. [QBR]
16. അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു; [QBR] രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു. [QBR]
17. പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ. [QBR]
18. അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; [QBR] സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. [QBR]
19. ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; [QBR] അത് അവരുടെ ജീവനെ എടുത്തുകളയുന്നു. [QBR]
20. ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; [QBR] അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. [QBR]
21. അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; [QBR] നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: [QBR]
22. “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും [QBR] പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും [QBR] ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? [QBR]
23. എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; [QBR] ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; [QBR] എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. [QBR]
24. ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും [QBR] ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും [QBR]
25. നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും [QBR] എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് [QBR]
26. ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; [QBR] നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. [QBR]
27. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും [QBR] നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, [QBR] കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ. [QBR]
28. അപ്പോൾ അവർ എന്നെ വിളിക്കും; [QBR] ഞാൻ ഉത്തരം പറയുകയില്ല. [QBR] എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. [QBR]
29. അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; [QBR] യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. [QBR]
30. അവർ എന്റെ ആലോചന അനുസരിക്കാതെ [QBR] എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് [QBR]
31. അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും [QBR] അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. [QBR]
32. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; [QBR] ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. [QBR]
33. എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും [QBR] ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”. [PE]