സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. ശലോമോന്റെ സദൃശവാക്യങ്ങൾ: [QBR] ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; [QBR] ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു. [QBR]
2. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; [QBR] നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. [QBR]
3. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; [QBR] ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. [QBR]
4. മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; [QBR] ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. [QBR]
5. വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; [QBR] കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. [QBR]
6. നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; [QBR] എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു. [QBR]
7. നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; [QBR] ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. [QBR]
8. ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; [QBR] വിടുവായനായ ഭോഷനോ വീണുപോകും. [QBR]
9. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; [QBR] നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും. [QBR]
10. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; [QBR] തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. [QBR]
11. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. [QBR] എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. [QBR]
12. പക വഴക്കുകൾക്ക് കാരണം ആകുന്നു; [QBR] സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. [QBR]
13. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; [QBR] ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും. [QBR]
14. ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; [QBR] ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. [QBR]
15. ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം; [QBR] എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. [QBR]
16. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും [QBR] ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. [QBR]
17. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; [QBR] ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; [QBR]
18. പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; [QBR] ഏഷണി പറയുന്നവൻ ഭോഷൻ. [QBR]
19. വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; [QBR] അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. [QBR]
20. നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; [QBR] ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. [QBR]
21. നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; [QBR] ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. [QBR]
22. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; [QBR] അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. [QBR]
23. ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; [QBR] വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. [QBR]
24. ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; [QBR] നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. [QBR]
25. ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; [QBR] നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. [QBR]
26. ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, [QBR] അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. [QBR]
27. യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; [QBR] ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. [QBR]
28. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; [QBR] ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. [QBR]
29. യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; [QBR] ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. [QBR]
30. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; [QBR] ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. [QBR]
31. നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; [QBR] വക്രതയുള്ള നാവ് ഛേദിക്കപ്പെടും. [QBR]
32. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; [QBR] ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 10 of Total Chapters 31
സദൃശ്യവാക്യങ്ങൾ 10:5
1. ശലോമോന്റെ സദൃശവാക്യങ്ങൾ:
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു.
2. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
3. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.
4. മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;
ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
5. വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;
കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.
6. നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.
7. നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;
ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.
8. ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷനോ വീണുപോകും.
9. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;
നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും.
10. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;
തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.
എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.
12. പക വഴക്കുകൾക്ക് കാരണം ആകുന്നു;
സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
13. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;
ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും.
14. ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.
15. ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം;
എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
16. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും
ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;
ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;
18. പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;
ഏഷണി പറയുന്നവൻ ഭോഷൻ.
19. വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;
അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20. നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21. നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;
ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23. ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;
വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
24. ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25. ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
26. ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,
അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.
27. യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;
ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.
28. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.
29. യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;
ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.
30. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;
ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.
31. നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;
വക്രതയുള്ള നാവ് ഛേദിക്കപ്പെടും.
32. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;
ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു. PE
Total 31 Chapters, Current Chapter 10 of Total Chapters 31
×

Alert

×

malayalam Letters Keypad References