സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; [QBR] ശാസന വെറുക്കുന്നവനോ മൂഢൻ. [QBR]
2. ഉത്തമൻ യഹോവയിൽ നിന്ന് പ്രസാദം പ്രാപിക്കുന്നു; [QBR] ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു. [QBR]
3. ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; [QBR] നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല. [QBR]
4. സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; [QBR] നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം. [QBR]
5. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; [QBR] ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ. [QBR]
6. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; [QBR] നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. [QBR]
7. ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; [QBR] നീതിമാന്മാരുടെ ഭവനം നിലനില്ക്കും. [QBR]
8. മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; [QBR] വക്രബുദ്ധിയോ നിന്ദിയ്ക്കപ്പെടുന്നു. [QBR]
9. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ [QBR] നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. [QBR]
10. നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; [QBR] ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ. [QBR]
11. നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; [QBR] നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. [QBR]
12. ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; [QBR] നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു. [QBR]
13. ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; [QBR] നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. [QBR]
14. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; [QBR] തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. [QBR]
15. ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; [QBR] ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു. [QBR]
16. ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; [QBR] വിവേകമുള്ളവൻ ലജ്ജ അടക്കിവയ്ക്കുന്നു. [QBR]
17. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; [QBR] കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. [QBR]
18. വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; [QBR] ജ്ഞാനികളുടെ നാവോ സുഖപ്രദം. [QBR]
19. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; [QBR] വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. [QBR]
20. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; [QBR] സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്. [QBR]
21. നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; [QBR] ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. [QBR]
22. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; [QBR] സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. [QBR]
23. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; [QBR] ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. [QBR]
24. ഉത്സാഹികളുടെ കൈ അധികാരം നടത്തും; [QBR] മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. [QBR]
25. മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; [QBR] ഒരു നല്ല വാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. [QBR]
26. നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; [QBR] ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. [QBR]
27. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; [QBR] ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. [QBR]
28. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; [QBR] അതിന്റെ പാതയിൽ മരണം ഇല്ല. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 12 of Total Chapters 31
സദൃശ്യവാക്യങ്ങൾ 12:5
1. പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;
ശാസന വെറുക്കുന്നവനോ മൂഢൻ.
2. ഉത്തമൻ യഹോവയിൽ നിന്ന് പ്രസാദം പ്രാപിക്കുന്നു;
ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
3. ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല;
നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
4. സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം;
നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
5. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം;
ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
6. ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു;
നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
7. ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും;
നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
8. മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു;
വക്രബുദ്ധിയോ നിന്ദിയ്ക്കപ്പെടുന്നു.
9. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ
നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
10. നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു;
ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
11. നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
12. ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു;
നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
13. ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും;
നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
14. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും;
തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
15. ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു;
ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
16. ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;
വിവേകമുള്ളവൻ ലജ്ജ അടക്കിവയ്ക്കുന്നു.
17. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;
കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18. വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്;
ജ്ഞാനികളുടെ നാവോ സുഖപ്രദം.
19. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
20. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്;
സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
21. നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല;
ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
22. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
23. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
24. ഉത്സാഹികളുടെ കൈ അധികാരം നടത്തും;
മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
25. മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു;
ഒരു നല്ല വാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
26. നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു;
ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;
ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
28. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്;
അതിന്റെ പാതയിൽ മരണം ഇല്ല. PE
Total 31 Chapters, Current Chapter 12 of Total Chapters 31
×

Alert

×

malayalam Letters Keypad References