സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; [QBR] പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. [QBR]
2. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; [QBR] ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. [QBR]
3. അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; [QBR] അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. [QBR]
4. മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; [QBR] ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. [QBR]
5. നീതിമാൻ വ്യാജം വെറുക്കുന്നു; [QBR] ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. [QBR]
6. നീതി സന്മാർഗ്ഗിയെ കാക്കുന്നു; [QBR] ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. [QBR]
7. ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; [QBR] വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്; [QBR]
8. മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; [QBR] ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. [QBR]
9. നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; [QBR] ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും. [QBR]
10. അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; [QBR] ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്; [QBR]
11. അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; [QBR] അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും. [QBR]
12. ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; [QBR] ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. [QBR]
13. വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; [QBR] കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. [QBR]
14. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; [QBR] അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും. [QBR]
15. സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; [QBR] ദ്രോഹിയുടെ വഴിയോ ദുർഘടം. [QBR]
16. സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; [QBR] ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു. [QBR]
17. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; [QBR] വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. [QBR]
18. പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; [QBR] ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. [QBR]
19. ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; [QBR] ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. [QBR]
20. ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; [QBR] ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. [QBR]
21. ദോഷം പാപികളെ പിന്തുടരുന്നു; [QBR] നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. [QBR]
22. ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു; [QBR] പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. [QBR]
23. സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; [QBR] എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. [QBR]
24. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; [QBR] അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു. [QBR]
25. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; [QBR] ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 13 of Total Chapters 31
സദൃശ്യവാക്യങ്ങൾ 13:18
1. ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു;
പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;
ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3. അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;
അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
4. മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;
ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
5. നീതിമാൻ വ്യാജം വെറുക്കുന്നു;
ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
6. നീതി സന്മാർഗ്ഗിയെ കാക്കുന്നു;
ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
7. ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്;
വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
8. മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ;
ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
9. നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10. അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;
ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11. അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;
അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12. ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;
ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13. വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;
കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15. സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;
ദ്രോഹിയുടെ വഴിയോ ദുർഘടം.
16. സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;
ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17. ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;
വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18. പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;
ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19. ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;
ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20. ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;
ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21. ദോഷം പാപികളെ പിന്തുടരുന്നു;
നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22. ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു;
പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23. സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;
എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു;
അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു.
25. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;
ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും. PE
Total 31 Chapters, Current Chapter 13 of Total Chapters 31
×

Alert

×

malayalam Letters Keypad References