സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; [QBR] ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. [QBR]
2. നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; [QBR] നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. [QBR]
3. ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; [QBR] ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. [QBR]
4. കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; [QBR] കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. [QBR]
5. വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; [QBR] കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു. [QBR]
6. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; [QBR] വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. [QBR]
7. മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; [QBR] പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. [QBR]
8. വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; [QBR] ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. [QBR]
9. ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; [QBR] നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. [QBR]
10. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; [QBR] അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. [QBR]
11. ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; [QBR] നീതിമാന്റെ കൂടാരമോ തഴയ്ക്കും. [QBR]
12. ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; [QBR] അതിന്റെ അവസാനം മരണവഴികൾ അത്രേ. [QBR]
13. ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; [QBR] സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. [QBR]
14. ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; [QBR] നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. [QBR]
15. അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; [QBR] സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. [QBR]
16. ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; [QBR] ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. [QBR]
17. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; [QBR] ദുരുപായി വെറുക്കപ്പെടും. [QBR]
18. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; [QBR] സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. [QBR]
19. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും [QBR] ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. [QBR]
20. ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; [QBR] ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. [QBR]
21. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; [QBR] എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ. [QBR]
22. ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? [QBR] നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. [QBR]
23. എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; [QBR] വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. [QBR]
24. ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; [QBR] മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. [QBR]
25. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; [QBR] ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു. [QBR]
26. യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; [QBR] അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. [QBR]
27. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; [QBR] അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. [QBR]
28. പ്രജാബാഹുല്യം രാജാവിന് ബഹുമാനം; [QBR] പ്രജാന്യൂനത പ്രഭുവിന് നാശം. [QBR]
29. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; [QBR] മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. [QBR]
30. ശാന്തമനസ്സ് ദേഹത്തിന് ജീവൻ; [QBR] അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. [QBR]
31. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; [QBR] ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. [QBR]
32. ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; [QBR] നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്. [QBR]
33. വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; [QBR] മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. [QBR]
34. നീതി രാജ്യത്തെ ഉയർത്തുന്നു; [QBR] പാപം ജനതയ്ക്ക് അപമാനം. [QBR]
35. ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; [QBR] നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 14 of Total Chapters 31
സദൃശ്യവാക്യങ്ങൾ 14:5
1. സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു;
ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
2. നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
3. ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്;
ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
4. കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
5. വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല;
കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
6. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
7. മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
8. വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
9. ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;
നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
10. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
11. ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;
നീതിമാന്റെ കൂടാരമോ തഴയ്ക്കും.
12. ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
അതിന്റെ അവസാനം മരണവഴികൾ അത്രേ.
13. ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
14. ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
15. അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
16. ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു;
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
17. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;
ദുരുപായി വെറുക്കപ്പെടും.
18. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
19. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
20. ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
21. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ.
22. ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
23. എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;
വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
24. ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
25. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു.
26. യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
27. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
28. പ്രജാബാഹുല്യം രാജാവിന് ബഹുമാനം;
പ്രജാന്യൂനത പ്രഭുവിന് നാശം.
29. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
30. ശാന്തമനസ്സ് ദേഹത്തിന് ജീവൻ;
അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
31. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
32. ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്.
33. വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
34. നീതി രാജ്യത്തെ ഉയർത്തുന്നു;
പാപം ജനതയ്ക്ക് അപമാനം.
35. ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും. PE
Total 31 Chapters, Current Chapter 14 of Total Chapters 31
×

Alert

×

malayalam Letters Keypad References