സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; [QBR] കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. [QBR]
2. ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; [QBR] മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. [QBR]
3. യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; [QBR] ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. [QBR]
4. നാവിന്റെ ശാന്തത ജീവവൃക്ഷം; [QBR] അതിന്റെ വക്രതയോ മനോവ്യസനം. [QBR]
5. ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; [QBR] ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. [QBR]
6. നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; [QBR] ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം. [QBR]
7. ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; [QBR] മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. [QBR]
8. ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; [QBR] നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. [QBR]
9. ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; [QBR] എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു. [QBR]
10. സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; [QBR] ശാസന വെറുക്കുന്നവൻ മരിക്കും. [QBR]
11. പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ [QBR] മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! [QBR]
12. പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; [QBR] ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. [QBR]
13. സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; [QBR] ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു. [QBR]
14. വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; [QBR] മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു. [QBR]
15. പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; [QBR] സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. [QBR]
16. ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ [QBR] യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. [QBR]
17. വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ [QBR] സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. [QBR]
18. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; [QBR] ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. [QBR]
19. മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; [QBR] നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. [QBR]
20. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; [QBR] മൂഢനോ അമ്മയെ നിന്ദിക്കുന്നു. [QBR]
21. ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; [QBR] വിവേകിയോ ചൊവ്വായി നടക്കുന്നു. [QBR]
22. ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; [QBR] ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. [QBR]
23. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; [QBR] തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! [QBR]
24. ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു; [QBR] കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. [QBR]
25. അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; [QBR] വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും. [QBR]
26. ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; [QBR] ദയാവാക്കോ നിർമ്മലം. [QBR]
27. ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; [QBR] കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. [QBR]
28. നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; [QBR] ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. [QBR]
29. യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; [QBR] നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. [QBR]
30. കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; [QBR] നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. [QBR]
31. ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ [QBR] ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. [QBR]
32. പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; [QBR] ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. [QBR]
33. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; [QBR] മാനത്തിന് വിനയം മുന്നോടിയാകുന്നു. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 15 of Total Chapters 31
സദൃശ്യവാക്യങ്ങൾ 15:24
1. മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2. ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
3. യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;
ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4. നാവിന്റെ ശാന്തത ജീവവൃക്ഷം;
അതിന്റെ വക്രതയോ മനോവ്യസനം.
5. ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
6. നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;
ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
7. ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;
മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
8. ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;
നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.
9. ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;
എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
10. സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;
ശാസന വെറുക്കുന്നവൻ മരിക്കും.
11. പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ
മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
12. പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
13. സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;
ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
14. വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു.
15. പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം;
സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
16. ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ
യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
17. വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ
സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
18. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
19. മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;
നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
20. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21. ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;
വിവേകിയോ ചൊവ്വായി നടക്കുന്നു.
22. ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;
ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
23. താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;
തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
24. ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു;
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
25. അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;
വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
26. ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
ദയാവാക്കോ നിർമ്മലം.
27. ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു;
കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28. നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;
ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
29. യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;
നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
30. കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31. ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ
ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32. പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.
33. യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;
മാനത്തിന് വിനയം മുന്നോടിയാകുന്നു. PE
Total 31 Chapters, Current Chapter 15 of Total Chapters 31
×

Alert

×

malayalam Letters Keypad References