1. കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും [QBR] സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. [QBR]
2. നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; [QBR] സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. [QBR]
3. വെള്ളിക്ക് പുടം, പൊന്നിന് മൂശ; [QBR] ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. [QBR]
4. ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; [QBR] വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. [QBR]
5. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; [QBR] ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. [QBR]
6. മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; [QBR] മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. [QBR]
7. സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; [QBR] വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. [QBR]
8. സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; [QBR] അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. [QBR]
9. സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; [QBR] കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. [QBR]
10. ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ [QBR] ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. [QBR]
11. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; [QBR] ക്രൂരനായ ഒരു ദൂതനെ അവന്റെ നേരെ അയയ്ക്കും. [QBR]
12. മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ [QBR] കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. [QBR]
13. ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ [QBR] അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. [QBR]
14. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; [QBR] ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. [QBR]
15. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും [QBR] രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. [QBR]
16. മൂഢന് ജ്ഞാനം [QBR] സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്? [QBR]
17. സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; [QBR] അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. [QBR]
18. ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് [QBR] കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. [QBR]
19. കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; [QBR] പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു. [QBR]
20. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; [QBR] വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. [QBR]
21. ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; [QBR] മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. [QBR]
22. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; [QBR] തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. [QBR]
23. ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് [QBR] ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. [QBR]
24. ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; [QBR] മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. [QBR]
25. മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ [QBR] പ്രസവിച്ചവൾക്ക് കൈപ്പും ആകുന്നു. [QBR]
26. നീതിമാന് പിഴ കല്പിക്കുന്നതും [QBR] ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. [QBR]
27. വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; [QBR] ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. [QBR]
28. മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും [QBR] നാവടക്കിയാൽ വിവേകിയായും എണ്ണും. [PE]