1. വികടാധരം ഉള്ള മൂഢനെക്കാൾ [QBR] പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. [QBR]
2. പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; [QBR] തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. [QBR]
3. മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; [QBR] അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു. [QBR]
4. സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; [QBR] എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. [QBR]
5. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; [QBR] ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. [QBR]
6. പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; [QBR] ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. [QBR]
7. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; [QBR] അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? [QBR] അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. [QBR]
8. ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; [QBR] വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. [QBR]
9. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; [QBR] ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. [QBR]
10. സുഖജീവിതം ഭോഷന് യോഗ്യമല്ല; [QBR] പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? [QBR]
11. വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; [QBR] ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. [QBR]
12. രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; [QBR] അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. [QBR]
13. മൂഢനായ മകൻ അപ്പന് നിർഭാഗ്യം; [QBR] ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. [QBR]
14. ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം; [QBR] ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. [QBR]
15. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; [QBR] അലസചിത്തൻ പട്ടിണികിടക്കും. [QBR]
16. കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; [QBR] നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. [QBR]
17. എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; [QBR] അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. [QBR]
18. പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; [QBR] എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്. [QBR]
19. മുൻകോപി പിഴ കൊടുക്കേണ്ടിവരും; [QBR] നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും. [QBR]
20. പില്ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് [QBR] ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക. [QBR]
21. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; [QBR] യഹോവയുടെ ആലോചനയോ നിലനില്ക്കും. [QBR]
22. ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ്; [QBR] ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ. [QBR]
23. യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; [QBR] അതുള്ളവൻ തൃപ്തനായി വസിക്കും; [QBR] അനർത്ഥം അവന് നേരിടുകയില്ല. [QBR]
24. മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; [QBR] വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. [QBR]
25. പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; [QBR] ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. [QBR]
26. അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ [QBR] ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു. [QBR]
27. മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന് [QBR] അകന്നുപോകും. [QBR]
28. അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; [QBR] ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു. [QBR]
29. പരിഹാസികൾക്കായി ശിക്ഷാവിധിയും [QBR] മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു. [PE]