1. മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും [QBR] ബോധത്തിന് നിന്റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് [QBR]
2. എന്റെ വചനങ്ങളെ കൈക്കൊണ്ട് [QBR] എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, [QBR]
3. നീ ബോധത്തിനായി വിളിച്ച് [QBR] വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ, [QBR]
4. അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് [QBR] നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, [QBR]
5. നീ യഹോവാഭക്തി ഗ്രഹിക്കുകയും [QBR] ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. [QBR]
6. യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; [QBR] അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. [QBR]
7. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചുവയ്ക്കുന്നു: [QBR] നഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. [QBR]
8. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; [QBR] തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. [QBR]
9. അങ്ങനെ നീ നീതിയും ന്യായവും സത്യവും [QBR] സകലസന്മാർഗ്ഗവും ഗ്രഹിക്കും. [QBR]
10. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; [QBR] പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. [QBR]
11. വകതിരിവ് നിന്നെ കാക്കും; [QBR] വിവേകം നിന്നെ സൂക്ഷിക്കും. [QBR]
12. അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും [QBR] വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. [QBR]
13. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് [QBR] നേരെയുള്ള പാത വിട്ടുകളയുകയും [QBR]
14. ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും [QBR] ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. [QBR]
15. അവർ വളഞ്ഞവഴിക്ക് പോകുന്നവരും [QBR] നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. [QBR]
16. അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും [QBR] ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. [QBR]
17. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് [QBR] തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. [QBR]
18. അവളുടെ വീട് മരണത്തിലേക്കും [QBR] അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. [QBR]
19. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; [QBR] ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. [QBR]
20. അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് [QBR] നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക. [QBR]
21. നേരുള്ളവർ ദേശത്ത് വസിക്കും; [QBR] നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. [QBR]
22. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; [QBR] ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും. [PE]