1. വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; [QBR] അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. [QBR]
2. രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; [QBR] അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. [QBR]
3. കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; [QBR] എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. [QBR]
4. മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; [QBR] കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. [QBR]
5. മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; [QBR] വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. [QBR]
6. മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുത്തനെ കാണും; [QBR] എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർക്ക് കണ്ടെത്താനാകും? [QBR]
7. പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; [QBR] അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ. [QBR]
8. ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് [QBR] തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു. [QBR]
9. ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് [QBR] പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം? [QBR]
10. രണ്ടുതരം തൂക്കവും രണ്ടുതരം അളവും [QBR] രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്. [QBR]
11. ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി [QBR] വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം. [QBR]
12. കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, [QBR] ഇവ രണ്ടും യഹോവ ഉണ്ടാക്കി. [QBR]
13. ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; [QBR] നീ കണ്ണു തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും. [QBR]
14. വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; [QBR] വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു. [QBR]
15. പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; [QBR] പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. [QBR]
16. അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; [QBR] അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. [QBR]
17. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; [QBR] പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും. [QBR]
18. പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; [QBR] ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക. [QBR]
19. നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; [QBR] ആകയാൽ വിടുവായനോട് ഇടപെടരുത്. [QBR]
20. ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ [QBR] അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. [QBR]
21. ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; [QBR] അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല. [QBR]
22. ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; [QBR] യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും. [QBR]
23. രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; [QBR] കള്ളത്തുലാസും നല്ലതല്ല. [QBR]
24. മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; [QBR] പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? [QBR]
25. “ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും [QBR] നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി. [QBR]
26. ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; [QBR] അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. [QBR]
27. മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; [QBR] അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു. [QBR]
28. ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; [QBR] ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. [QBR]
29. യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; [QBR] വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. [QBR]
30. ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും [QBR] പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു. [PE]