1. അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും [QBR] വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. [QBR]
2. ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്; [QBR] അവരുടെ സൃഷ്ടാവ് യഹോവ തന്നെ. [QBR]
3. വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; [QBR] അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു. [QBR]
4. താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം [QBR] ധനവും മാനവും ജീവനും ആകുന്നു. [QBR]
5. വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; [QBR] തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. [QBR]
6. ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; [QBR] അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല. [QBR]
7. ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; [QBR] കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. [QBR]
8. നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; [QBR] അവന്റെ കോപത്തിന്റെ വടി വിഫലമാകും. [QBR]
9. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; [QBR] കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. [QBR]
10. പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; [QBR] കലഹവും നിന്ദയും നിന്നുപോകും. [QBR]
11. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; [QBR] രാജാവ് അവന്റെ സ്നേഹിതൻ. [QBR]
12. യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; [QBR] ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു. [QBR]
13. “വെളിയിൽ സിംഹം ഉണ്ട്, [QBR] വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു. [QBR]
14. പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; [QBR] യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. [QBR]
15. ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; [QBR] ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും. [QBR]
16. ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും [QBR] ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. [QBR]
17. ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; [QBR] എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. [QBR]
18. അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും [QBR] നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം. [QBR]
19. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് [QBR] ഞാൻ ഇന്ന് നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു. [QBR]
20. നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം [QBR] നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ [QBR]
21. ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ [QBR] ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ. [QBR]
22. എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; [QBR] അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. [QBR]
23. യഹോവ അവരുടെ വ്യവഹാരം നടത്തും; [QBR] അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. [QBR]
24. കോപശീലനോടു സഖിത്വമരുത്; [QBR] ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. [QBR]
25. നീ അവന്റെ വഴികളെ പഠിക്കുവാനും [QBR] നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്. [QBR]
26. നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും [QBR] കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. [QBR]
27. വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട് [QBR] നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? [QBR]
28. നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന [QBR] പണ്ടത്തെ അതിര് നീ മാറ്റരുത്. [QBR]
29. പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? [QBR] അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; [QBR] നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കുകയില്ല. [PE]