1. നീ അധിപതിയോടുകൂടെടി ഭക്ഷണത്തിന് ഇരിക്കുമ്പോൾ [QBR] നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക. [QBR]
2. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ [QBR] നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക. [QBR]
3. അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; [QBR] അവ വഞ്ചിക്കുന്ന ഭോജനമത്രേ. [QBR]
4. ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; [QBR] അതിനായുള്ള ബുദ്ധി വിട്ടുകളയുക. [QBR]
5. നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? [QBR] അത് ഇല്ലാതെയായിപ്പോകുമല്ലോ. [QBR] കഴുകൻ ആകാശത്തേക്ക് എന്നപോലെ [QBR] അത് ചിറകെടുത്ത് പറന്നുകളയും. [QBR]
6. കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; [QBR] അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്. [QBR]
7. അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; [QBR] ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; [QBR] അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല. [QBR]
8. നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; [QBR] നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. [QBR]
9. ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; [QBR] അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും. [QBR]
10. പണ്ടേയുള്ള അതിര് നീക്കരുത്; [QBR] അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. [QBR]
11. അവരുടെ പ്രതികാരകൻ ബലവാനല്ലയോ; [QBR] അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും. [QBR]
12. നിന്റെ ഹൃദയം പ്രബോധനത്തിനും [QBR] നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. [QBR]
13. ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; [QBR] വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. [QBR]
14. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ [QBR] നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. [QBR]
15. മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ [QBR] എന്റെ ഹൃദയവും സന്തോഷിക്കും. [QBR]
16. നിന്റെ അധരം നേര് സംസാരിച്ചാൽ [QBR] എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. [QBR]
17. നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; [QBR] നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക. [QBR]
18. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; [QBR] നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരുകയുമില്ല. [QBR]
19. മകനേ, കേട്ട് ജ്ഞാനം പഠിക്കുക; [QBR] നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. [QBR]
20. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും [QBR] മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. [QBR]
21. കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; [QBR] ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. [QBR]
22. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക; [QBR] നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. [QBR]
23. നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; [QBR] ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. [QBR]
24. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; [QBR] ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. [QBR]
25. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; [QBR] നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. [QBR]
26. മകനേ, നിന്റെ ഹൃദയം എനിക്ക് തരുക; [QBR] എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. [QBR]
27. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും [QBR] പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. [QBR]
28. അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; [QBR] മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. [QBR]
29. ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? [QBR] ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്? [QBR]
30. വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും [QBR] മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ. [QBR]
31. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും [QBR] രസമായി ഇറക്കുന്നതും നീ നോക്കരുത്. [QBR]
32. ഒടുവിൽ അത് സർപ്പംപോലെ കടിക്കും; [QBR] അണലിപോലെ കൊത്തും. [QBR]
33. നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; [QBR] നിന്റെ ഹൃദയം വക്രത പറയും. [QBR]
34. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും [QBR] പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. [QBR]
35. “അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; [QBR] അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. [QBR] ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും” എന്ന് നീ പറയും. [PE]