1. ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; [QBR] യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവ ശേഖരിച്ചിരിക്കുന്നു. [QBR]
2. കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്വം; [QBR] കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം. [QBR]
3. ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും [QBR] രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം. [QBR]
4. വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ [QBR] തട്ടാന് പണിത്തരം കിട്ടും. [QBR]
5. രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ [QBR] അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. [QBR]
6. രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; [QBR] മഹാന്മാരുടെ സ്ഥാനത്ത് നില്ക്കുകയും അരുത്. [QBR]
7. പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ [QBR] “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്. [QBR]
8. ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; [QBR] അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും? [QBR]
9. നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; [QBR] എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്. [QBR]
10. കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും [QBR] നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്. [QBR]
11. തക്കസമയത്ത് പറയുന്ന വാക്ക് [QBR] വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. [QBR]
12. കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന [QBR] പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. [QBR]
13. വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് [QBR] കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; [QBR] അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. [QBR]
14. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ [QBR] മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു. [QBR]
15. ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; [QBR] മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു. [QBR]
16. നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവു; [QBR] അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്. [QBR]
17. കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് [QBR] അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്. [QBR]
18. കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ [QBR] ഗദയും വാളും കൂർത്ത അമ്പും ആകുന്നു. [QBR]
19. കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് [QBR] കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. [QBR]
20. വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ [QBR] ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും [QBR] യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു. [QBR]
21. ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; [QBR] ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക. [QBR]
22. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും; [QBR] യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. [QBR]
23. വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; [QBR] ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു; [QBR]
24. ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ [QBR] മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. [QBR]
25. ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും [QBR] ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ. [QBR]
26. ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ [QBR] കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. [QBR]
27. തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; [QBR] സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ. [QBR]
28. ആത്മസംയമനം ഇല്ലാത്ത പുരുഷൻ [QBR] മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു. [PE]