1. വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ [QBR] ഭോഷന് ബഹുമാനം ചേർന്നതല്ല. [QBR]
2. പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ [QBR] കാരണം കൂടാതെ ശാപം ഫലിക്കുകയില്ല. [QBR]
3. കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, [QBR] മൂഢന്മാരുടെ മുതുകിനു വടി. [QBR]
4. നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് [QBR] അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. [QBR]
5. മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് [QBR] അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക. [QBR]
6. മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ [QBR] സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. [QBR]
7. മൂഢന്മാരുടെ വായിലെ സദൃശവാക്യം [QBR] മുടന്തന്റെ കാല് ഞാന്നു കിടക്കുന്നതുപോലെ. [QBR]
8. മൂഢന് ബഹുമാനം കൊടുക്കുന്നത് [QBR] കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. [QBR]
9. മൂഢന്മാരുടെ വായിലെ സദൃശവാക്യം [QBR] മദ്യപന്റെ കയ്യിലെ മുള്ളുപോലെ. [QBR]
10. എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, [QBR] മൂഢനെയും [QBR] വഴിപോക്കരെയും കൂലിക്കു നിർത്തുന്നവനും ഒരുപോലെ. [QBR]
11. നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും [QBR] മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ. [QBR]
12. തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? [QBR] അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. [QBR]
13. “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട് ” [QBR] എന്നിങ്ങനെ മടിയൻ പറയുന്നു. [QBR]
14. കതക് വിജാഗിരിയിൽ എന്നപോലെ [QBR] മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. [QBR]
15. മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; [QBR] വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. [QBR]
16. ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും [QBR] താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു. [QBR]
17. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ [QBR] വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. [QBR]
18. കൂട്ടുകാരനെ വഞ്ചിച്ചിട്ട് [QBR] “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ [QBR]
19. തീക്കൊള്ളികളും അമ്പുകളും മരണവും [QBR] എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. [QBR]
20. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; [QBR] നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. [QBR]
21. കരി കനലിനും വിറക് തീയ്ക്കും എന്നപോലെ [QBR] വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. [QBR]
22. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; [QBR] അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു. [QBR]
23. ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം [QBR] വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. [QBR]
24. പകയുള്ളവൻ അധരംകൊണ്ട് വേഷം ധരിക്കുന്നു; [QBR] ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. [QBR]
25. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; [QBR] അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്. [QBR]
26. അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും [QBR] അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. [QBR]
27. കുഴി കുഴിക്കുന്നവൻ അതിൽ വീഴും; [QBR] കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും. [QBR]
28. ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; [QBR] മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു. [PE]