സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് [QBR] വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. [QBR]
2. ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; [QBR] എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. [QBR]
3. ഞാൻ എന്റെ അപ്പന് മകനും [QBR] എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; [QBR]
4. അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: [QBR] “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; [QBR] എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. [QBR]
5. ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; [QBR] എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. [QBR]
6. അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; [QBR] അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും; [QBR]
7. ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; [QBR] നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. [QBR]
8. അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; [QBR] അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും. [QBR]
9. അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; [QBR] അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. [QBR]
10. മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക; [QBR] എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. [QBR]
11. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; [QBR] നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. [QBR]
12. നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല; [QBR] ഓടുമ്പോൾ നീ ഇടറുകയുമില്ല. [QBR]
13. പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; [QBR] അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ. [QBR]
14. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; [QBR] ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്; [QBR]
15. അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; [QBR] അത് വിട്ടുമാറി കടന്നുപോകുക. [QBR]
16. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; [QBR] ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. [QBR]
17. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; [QBR] ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു. [QBR]
18. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; [QBR] അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. [QBR]
19. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; [QBR] ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല. [QBR]
20. മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക; [QBR] എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക. [QBR]
21. അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; [QBR] നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. [QBR]
22. അവയെ കിട്ടുന്നവർക്ക് അവ ജീവനും [QBR] അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. [QBR]
23. സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; [QBR] ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. [QBR]
24. വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; [QBR] അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. [QBR]
25. നിന്റെ കണ്ണ് നേരെ നോക്കട്ടെ; [QBR] നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. [QBR]
26. നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; [QBR] നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. [QBR]
27. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; [QBR] നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക. [PE]

Notes

No Verse Added

Total 31 Chapters, Current Chapter 4 of Total Chapters 31
സദൃശ്യവാക്യങ്ങൾ 4:2
1. മക്കളേ, അപ്പന്റെ പ്രബോധനം കേട്ട്
വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
2. ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
3. ഞാൻ എന്റെ അപ്പന് മകനും
എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
4. അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:
“എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;
എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
5. ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;
എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
6. അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും;
7. ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;
നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
8. അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
9. അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10. മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക;
എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12. നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
13. പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;
അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
14. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
15. അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;
അത് വിട്ടുമാറി കടന്നുപോകുക.
16. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
17. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.
18. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;
ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.
20. മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക;
എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
21. അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22. അവയെ കിട്ടുന്നവർക്ക് അവ ജീവനും
അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23. സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
24. വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;
അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25. നിന്റെ കണ്ണ് നേരെ നോക്കട്ടെ;
നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26. നിന്റെ കാലുകളുടെ പാത നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;
നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക. PE
Total 31 Chapters, Current Chapter 4 of Total Chapters 31
×

Alert

×

malayalam Letters Keypad References