1. മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച് [QBR] എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക. [QBR]
2. നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും [QBR] നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. [QBR]
3. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; [QBR] ഹൃദയത്തിന്റെ പലകയിൽ എഴുതുക. [QBR]
4. ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക; [QBR] വിവേകത്തെ സഖി എന്ന് വിളിക്കുക. [QBR]
5. അവ നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും [QBR] ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും. [QBR]
6. ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ [QBR] അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ [QBR]
7. ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; [QBR] യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു. [QBR]
8. അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, [QBR] ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, [QBR]
9. അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, [QBR] അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു. [QBR]
10. പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, [QBR] ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു. [QBR]
11. അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; [QBR] അവളുടെ കാല് വീട്ടിൽ അടങ്ങിയിരിക്കുകയില്ല. [QBR]
12. ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; [QBR] ഓരോ കോണിലും അവൾ പതിയിരിക്കുന്നു. [QBR]
13. അവൾ അവനെ പിടിച്ചുചുംബിച്ച്, [QBR] ലജ്ജകൂടാതെ അവനോട് പറയുന്നത് [QBR]
14. “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; [QBR] ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു. [QBR]
15. അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് [QBR] നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു. [QBR]
16. ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും [QBR] ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു. [QBR]
17. മൂറും അകിലും ലവംഗവുംകൊണ്ട് [QBR] ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു. [QBR]
18. വരുക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം; [QBR] കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം. [QBR]
19. പുരുഷൻ വീട്ടിൽ ഇല്ല; [QBR] ദൂരയാത്ര പോയിരിക്കുന്നു; [QBR]
20. പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; [QBR] പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു”. [QBR]
21. ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് [QBR] അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. [QBR]
22. അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, [QBR]
23. പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ [QBR] കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും [QBR] കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. [QBR]
24. ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; [QBR] എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ. [QBR]
25. നിന്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; [QBR] അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്. [QBR]
26. അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; [QBR] അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു. [QBR]
27. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; [QBR] അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു. [PE]