1. ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? [QBR] ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ? [QBR]
2. അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, [QBR] പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. [QBR]
3. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും [QBR] ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:
4. “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചുപറയുന്നു; [QBR] എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. [QBR]
5. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; [QBR] മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. [QBR]
6. കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; [QBR] എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. [QBR]
7. എന്റെ വായ് സത്യം സംസാരിക്കും; [QBR] ദുഷ്ടത എന്റെ അധരങ്ങൾക്ക് അറപ്പാകുന്നു. [QBR]
8. എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; [QBR] അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. [QBR]
9. അവയെല്ലാം ബുദ്ധിമാന് തെളിവും [QBR] പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. [QBR]
10. വെള്ളിയെക്കാൾ എന്റെ പ്രബോധനവും [QBR] മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. [QBR]
11. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; [QBR] ഒരുവൻ ആഗ്രഹിക്കുന്നതൊന്നും അതിന് തുല്യമാകുകയില്ല. [QBR]
12. ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; [QBR] പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. [QBR]
13. യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; [QBR] ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകയ്ക്കുന്നു. [QBR]
14. ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; [QBR] ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. [QBR]
15. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; [QBR] പ്രഭുക്കന്മാർ നീതി നടത്തുന്നു. [QBR]
16. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും [QBR] ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. [QBR]
17. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; [QBR] എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. [QBR]
18. എന്റെ പക്കൽ ധനവും മാനവും [QBR] പുരാതനസമ്പത്തും നീതിയും ഉണ്ട്. [QBR]
19. എന്റെ ഫലം പൊന്നിലും തങ്കത്തിലും [QBR] എന്റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. [QBR]
20. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും [QBR] അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് [QBR]
21. ഞാൻ നീതിയുടെ മാർഗ്ഗത്തിലും [QBR] ന്യായത്തിന്റെ പാതകളിലും നടക്കുന്നു. [QBR]
22. യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, [QBR] തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. [QBR]
23. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, [QBR] ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. [QBR]
24. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; [QBR] വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. [QBR]
25. പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും [QBR] കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. [QBR]
26. അവിടുന്ന് ഭൂമിയെയും വയലുകളെയും [QBR] ഭൂതലത്തിന്റെ പൊടിയുടെ തുകയെയും [QBR] ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. [QBR]
27. അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; [QBR] അവിടുന്ന് ആഴത്തിന്റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും [QBR]
28. അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും [QBR] ആഴത്തിന്റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും [QBR]
29. വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം [QBR] അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും [QBR] ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും [QBR]
30. ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; [QBR] ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് [QBR] ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. [QBR]
31. അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; [QBR] എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. [QBR]
32. ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; [QBR] എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. [QBR]
33. പ്രബോധനം കേട്ട് ബുദ്ധിമാന്മാരായിരിക്കുവിൻ; [QBR] അതിനെ ത്യജിച്ചുകളയരുത്. [QBR]
34. ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും [QBR] എന്റെ വാതില്ക്കൽ കാത്തുകൊണ്ടും [QBR] എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [QBR]
35. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; [QBR] അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. [QBR]
36. എന്നോടു പാപം ചെയ്യുന്നവനോ തനിക്ക് പ്രാണഹാനി വരുത്തുന്നു; [QBR] എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു”. [PE]