1. ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; [QBR] അതിന് ഏഴ് തൂണുകൾ തീർത്തു. [QBR]
2. അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, [QBR] തന്റെ മേശ ഒരുക്കിയിരിക്കുന്നു. [QBR]
3. അവൾ തന്റെ ദാസികളെ അയച്ച് [QBR] പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: [QBR]
4. “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; [QBR] ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്; [QBR]
5. “വരുവിൻ, എന്റെ അപ്പം തിന്നുകയും [QBR] ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! [QBR]
6. ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! [QBR] വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”. [QBR]
7. പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; [QBR] ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. [QBR]
8. പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; [QBR] ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. [QBR]
9. ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; [QBR] നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. [QBR]
10. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും [QBR] പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. [QBR]
11. ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; [QBR] നിനക്ക് ദീർഘായുസ്സ് ഉണ്ടാകും. [QBR]
12. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; [QBR] പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”. [QBR]
13. ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; [QBR] അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. [QBR]
14. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, [QBR] കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് [QBR]
15. അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ [QBR] തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. [QBR]
16. “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; [QBR] ബുദ്ധിഹീനനോട് അവൾ പറയുന്നത്; [QBR]
17. “മോഷ്ടിച്ച വെള്ളം മധുരവും [QBR] ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”. [QBR]
18. എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും [QBR] അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ [QBR] ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. [PE]