1. യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; [QBR] എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. [QBR]
2. കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; [QBR] നിന്റെ ചെവി എങ്കലേക്ക് ചായിക്കണമേ; [QBR] ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. [QBR]
3. എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; [QBR] എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. [QBR]
4. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; [QBR] ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു. [QBR]
5. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. [QBR]
6. ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; [QBR] ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. [QBR]
7. ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; [QBR] വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. [QBR]
8. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; [QBR] എന്നോടു ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു. [QBR]
9. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; [QBR] എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; [QBR]
10. നിന്റെ കോപവും ക്രോധവും ഹേതുവായി തന്നെ; [QBR] നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. [QBR]
11. എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; [QBR] ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. [QBR]
12. നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; [QBR] നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. [QBR]
13. നീ എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; [QBR] അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. [QBR]
14. നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും [QBR] അവളുടെ പൂഴിയോട് അലിവും തോന്നുന്നു. [QBR]
15. യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും [QBR]
16. അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും [QBR] അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് [QBR]
17. ജനതകൾ യഹോവയുടെ നാമത്തെയും [QBR] ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും. [QBR]
18. വരുവാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി ഇത് എഴുതിവയ്ക്കും; [QBR] സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. [QBR]
19. യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടി വന്നപ്പോൾ [QBR]
20. സീയോനിൽ യഹോവയുടെ നാമത്തെയും [QBR] യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും [QBR]
21. ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും [QBR] മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും [QBR]
22. യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി; [QBR] സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ. [QBR]
23. അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; [QBR] അവൻ എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു. [QBR]
24. “എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു; [QBR] നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. [QBR]
25. പൂർവ്വകാലത്ത് നീ ഭൂമിക്ക് അടിസ്ഥാനമിട്ടു; [QBR] ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. [QBR]
26. അവ നശിക്കും നീയോ നിലനില്ക്കും; [QBR] അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; [QBR] ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും. [QBR]
27. നീയോ അനന്യനാകുന്നു; [QBR] നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല. [QBR]
28. നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; [QBR] അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും. [PE]