1. യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QBR] അവൻ നല്ലവനല്ലയോ; [QBR] അവന്റെ ദയ എന്നേക്കും ഉള്ളത്. [QBR]
2. യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? [QBR] അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും? [QBR]
3. ന്യായം പ്രമാണിക്കുന്നവരും [QBR] എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. [QBR]
4. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും [QBR] നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും [QBR] നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും [QBR]
5. നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, [QBR] നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ. [QBR]
6. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; [QBR] ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. [QBR]
7. ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും [QBR] നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. [QBR]
8. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് [QBR] തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. [QBR]
9. അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; [QBR] അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. [QBR]
10. പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു; [QBR] ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. [QBR]
11. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; [QBR] അവരിൽ ഒരുത്തനും ശേഷിച്ചില്ല. [QBR]
12. അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു; [QBR] അവന് സ്തുതിപാടുകയും ചെയ്തു. [QBR]
13. എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; [QBR] അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. [QBR]
14. മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; [QBR] നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. [QBR]
15. അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു; [QBR] എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. [QBR]
16. പാളയത്തിൽവച്ച് അവർ മോശെയോടും [QBR] യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. [QBR]
17. ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; [QBR] അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. [QBR]
18. അവരുടെ കൂട്ടത്തിൽ തീ കത്തി; [QBR] അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. [QBR]
19. അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; [QBR] വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. [QBR]
20. ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ [QBR] പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി. [QBR]
21. ഈജിപ്റ്റിൽ വലിയ കാര്യങ്ങളും [QBR] ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും [QBR]
22. ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ [QBR] അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു. [QBR]
23. ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; [QBR] അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ [QBR] അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ [QBR] അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. [QBR]
24. അവർ മനോഹരദേശത്തെ നിരസിച്ചു; [QBR] അവന്റെ വചനം വിശ്വസിച്ചതുമില്ല. [QBR]
25. അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; [QBR] യഹോവയുടെ വചനം കേൾക്കാതെയിരുന്നു. [QBR]
26. അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും [QBR] അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും [QBR]
27. അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും [QBR] അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. [QBR]
28. അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു; [QBR] മരിച്ചവർക്കുള്ള ബലികൾ തിന്നു. [QBR]
29. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; [QBR] പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. [QBR]
30. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; [QBR] ബാധ നിന്നുപോകുകയും ചെയ്തു. [QBR]
31. അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു. [QBR]
32. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; [QBR] അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു. [QBR]
33. അവർ അവനെ കോപിപ്പിച്ചതുകൊണ്ട് [QBR] അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. [QBR]
34. യഹോവ അവരോടു കല്പിച്ചതുപോലെ [QBR] അവർ ജനതകളെ നശിപ്പിച്ചില്ല. [QBR]
35. അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. [QBR]
36. അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; [QBR] അവ അവർക്കൊരു കെണിയായിത്തീർന്നു. [QBR]
37. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും [QBR] അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു. [QBR]
38. അവർ കുറ്റമില്ലാത്ത രക്തം, [QBR] പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; [QBR] അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, [QBR] ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. [QBR]
39. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, [QBR] അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. [QBR]
40. അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; [QBR] അവൻ തന്റെ അവകാശത്തെ വെറുത്തു. [QBR]
41. അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു; [QBR] അവരെ വെറുത്തവർ അവരെ ഭരിച്ചു. [QBR]
42. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; [QBR] അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. [QBR]
43. പലപ്പോഴും അവൻ അവരെ വിടുവിച്ചു; [QBR] എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു; [QBR] അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. [QBR]
44. എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ [QBR] അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു. [QBR]
45. അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; [QBR] തന്റെ മഹാദയയാൽ മനസ്സുമാറ്റി. [QBR]
46. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം [QBR] അവരോട് കനിവു തോന്നുമാറാക്കി. [QBR]
47. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; [QBR] നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും [QBR] ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ. [QBR]
48. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; [QBR] ജനമെല്ലാം ആമേൻ എന്നു പറയട്ടെ. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]