1. യഹോവയെ സ്തുതിക്കുവിൻ; [QBR] യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; [QBR] യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. [QBR]
2. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; [QBR] ഇന്നുമുതൽ എന്നെന്നേക്കും തന്നെ. [QBR]
3. സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ [QBR] യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. [QBR]
4. യഹോവ സകലജനതകൾക്കും മീതെയും [QBR] അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. [QBR]
5. ഉന്നതത്തിൽ അധിവസിക്കുന്നവനായ [QBR] നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? [QBR]
6. ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. [QBR]
7. അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും [QBR] ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; [QBR]
8. പ്രഭുക്കന്മാരോടുകൂടി, [QBR] തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. [QBR]
9. അവൻ മച്ചിയായവളെ, [QBR] മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. [PE]